ന്യൂദല്‍ഹി: ഗുജറാത്ത് തീരത്ത് പാക് ഭീകരബോട്ട് തകര്‍ത്ത സംഭവത്തില്‍ തെറ്റായ വിശദീകരണം നല്കിയ തീരസംരക്ഷണ സേന ഡിഐജി ബി.കെ. ലോഷാലിയെ സര്‍വ്വീസില്‍ നിന്നും പുറത്താക്കി. കേന്ദ്രപ്രതിരോധമന്ത്രാലയവും സൈനിക നേതൃത്വവും സംഭവത്തേപ്പറ്റി നല്കിയ വിശദീകരണത്തിനെതിരായ തരത്തില്‍ നടത്തിയ പ്രസ്താവനയുടെ പേരിലാണ് നടപടി.
പാക് ഭീകരബോട്ടിനെ തീരസംരക്ഷണ സേന കണ്ടുപിടിച്ച് പിന്തുടരുന്നതിനിടെ സ്വയം പൊട്ടിത്തകരുകയായിരുന്നു. എന്നാല്‍ തന്റെ നിര്‍ദ്ദേശ പ്രകാരം ബോട്ടിനെ തകര്ക്കുകയായിരുന്നെന്ന പ്രസ്താവനയാണ് ഒരു ചടങ്ങിനിടെ ലോഷാലി നടത്തിയത്. ഇതേ തുടര്‍ന്ന് രാഷ്ട്രീയ വിവാദങ്ങളുണ്ടായതോടെ പാക് ബോട്ട് സ്വയം പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങള്‍ പ്രതിരോധ മന്ത്രാലയത്തിന് പരസ്യപ്പെടുത്തേണ്ടിവന്നു.
മുതിര്‍ന്ന ഡിഐജി തല ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സമിതി മൂന്നു മാസത്തോളം നടത്തിയ അന്വേഷണത്തിന് ശേഷമാണ് ലോഷാലിക്കെതിരായ നടപടി പ്രഖ്യാപിച്ചത്. പ്രസ്താവനയില്‍ ലോഷാലി മാപ്പപേക്ഷ നല്‍കിയെങ്കിലും കേന്ദ്രപ്രതിരോധമന്ത്രാലയം അതു തള്ളിക്കളഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: