കൊച്ചി: കല്യാണ്‍ ജൂവലേഴ്സ് കേന്ദ്ര സര്‍ക്കാരിന്റെ ‘എല്ലാവര്ക്കും ഭവനം: മിഷന് 2022’ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു. കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ച് പദ്ധതിക്ക് ആദ്യഘട്ടത്തില്‍ 20 കോടി രൂപ മുടക്കി ആയിരം വീടുകള്‍ നിര്‍മിക്കുമെന്ന് ഉറപ്പ് നല്കി. കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്, രമേഷ് കല്യാണരാമന്, കല്യാണ്‍ ഡവലപ്പേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ആര്. കാര്‍ത്തിക് എന്നിവരും കൂടെയുണ്ടായിരുന്നു. തൃശൂരില്‍ കേരളസര്‍ക്കാരിന്റെ എല്ലാവര്ക്കും ഭൂമി പദ്ധതിയനുസരിച്ച് നൂറു വീടുകള്‍ കല്യാണ്‍ ജൂവലേഴ്സ് നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കാണുന്നതിനും സര്‍ക്കാരിന്റെ എല്ലാവര്ക്കും ഭവനം എന്ന പദ്ധതിക്ക് തോതില്‍ പിന്തുണനല്കുന്നതിനും സാധിച്ചത് മികച്ച അവസരമായാണ് കരുതുന്നതെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന് പറഞ്ഞു. ആഭരണവ്യാപാരരംഗത്തെ ചില പ്രശ്നങ്ങളെക്കുറിച്ച് ഹ്രസ്വമായി ചര്‍ച്ച ചെയ്യാനും ഈ രംഗത്തിന്റെ ശരിയായ ശക്തി പ്രകടിപ്പിക്കാനുള്ള അവസരത്തിന് സര്‍ക്കാരിന്റെ ഇടപെടലിനായി അഭ്യര്‍ത്ഥിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ചില്ലറ വില്‍പ്പനയ്ക്കുള്ള സംസ്ഥാന ജിഎസ്ടി നിലവിലുള്ള ഒരു ശതമാനത്തില്‍ കൂടരുതെന്ന് പ്രധാനമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. പ്രാദേശിക ആഭരണനിര്മാതാക്കളും കലാകാരന്മാരും നടത്തുന്ന ആഭരണനിര്‍മാണം ‘മേക്ക് ഇന്‍ ഇന്ത്യ’ പ്രചാരണത്തിന്റെ ഭാഗമാക്കുക, ബിഐഎസ് ഹാള്‍മാര്‍ക്ക് നിര്‍ബന്ധമാക്കുക, ആഭരണ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായി സൗജന്യസമ്മാനങ്ങള്‍ നല്‍കുന്നത് സര്‍ക്കാര്‍ ഏജന്‍സികളുടെ മേല്‍നോട്ടത്തിലാക്കുക, അളവുതൂക്ക നിയമങ്ങള്‍ക്കായി സംസ്ഥാനങ്ങളിലെ നിയമങ്ങള്‍ ഏകീകരിക്കുക തുടങ്ങിയവയും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: