മണര്‍കാട്: പെരിയ സ്വാമിമാരായ സി.എസ്.രാജപ്പന്, രവിമനോഹര്‍ എന്നിവരുടെ നേതൃത്വത്തില്‍ കെട്ടുമുറുക്കി മണര്‍കാട് ശാസ്താക്ഷേത്ര സന്നിധിയില്‍ നിന്ന് മണര്കാട്സംഘം ധനു ഒന്നിന് പരമ്പരാഗത കാനന പാതയിലൂടെ കാല്‍നടയായി ശബരിമല ദര്‍ശനത്തിന് പുറപ്പെടും. വളരെക്കാലമായി മുടങ്ങിക്കിടന്ന മണര്‍കാട് സംഘത്തിന്റെ യാത്രദേവപ്രശ്ന വിധിപ്രകാരം 20 വര്‍ഷം മുമ്പ് പുനരാരംഭിച്ചിരുന്നു. ഇന്ന് സംഘത്തോടൊപ്പമുള്ള മിക്കവരും മുടക്കംകൂടാതെ കഴിഞ്ഞ 20 വര്‍ഷവും മലചവിട്ടിയിട്ടുള്ളവരാണ്. ധനു 3ന് സന്നിധാനത്തിലെത്തിച്ചേരുന്ന മണര്‍കാട് സംഘം ഉച്ചപൂജ സമയത്ത് സര്‍വ്വപ്രായശ്ചിത്തം ചൊല്ലി നീലപ്പട്ടില്‍ പൊതിഞ്ഞ ദേശവഴികളുടെ കാണിക്ക ഭഗവാന് സമര്‍പ്പിക്കും. ശബരീശന്റെ അനുഗ്രഹവും വാങ്ങി തന്ത്രിയില്‍ നിന്ന് തീര്‍ത്ഥവും പ്രസാദവും സ്വീകരിച്ച് വൈകുന്നേരത്തോടെ സംഘം മലയിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: