വടകര: വടകര ആര്‍ടിഒ ഓഫിസില്‍ നടക്കുന്ന പെര്‍മിറ്റ് തിരിമറി ചോദ്യം ചെയ്തതിന് പൊതുപ്രവര്‍ത്തകനെതിരെ കള്ളക്കേസ്.
പൊതുപ്രവര്‍ത്തകനായ വി.പി. അനന്തനെതിരെയാണ് വടകര അര്‍ടിഓ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വടകര പോലിസ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. രോഗിയായ അനന്തന്റെ ശാരീരികാവശതകള്പോലും പരിഗണിക്കാതെ അദ്ദേഹത്തെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മുറിയില്‍ പൂട്ടിയിട്ട് പോലിസിനെ വരുത്തുകയായിരുന്നു.
കഴിഞ്ഞ 13 മാസമായ് താല്‍ക്കാലിക പെര്‍മിറ്റില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ പെര്‍മിറ്റ് കാലാവധി നവംബര്‍ 29 ന് അവസാനിച്ചിരുന്നു. പെര്‍മിറ്റ് തുടര്‍ന്ന് ലഭിക്കാന്‍ ഹൈക്കോടതി ഉത്തരവ് വേണ്ടിവരുമെന്ന് അര്‍ടിഓ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അനന്തന് ഹൈക്കോടതിയെ സമീപിച്ചു. ഡിസംബര്‍ 9ന് അനുകൂലവിധിയുണ്ടാവുകയും 10ന് വിധി പകര്‍പ് അര്ടിഓവിന് കൈമാറുകയും ചെയ്തു. എന്നാല്‍ 11ന് ഓഫിസില്‍ എത്തിയപ്പോള്‍ ബസ് പെര്‍മിറ്റ് മറ്റൊരാള്‍ക്ക് നല്‍കിയതായി അനന്തനെ അറിയിക്കുകയായിരുന്നു.
ഇത് ചോദ്യം ചെയ്തതാണ് അക്രമമായ് ചിത്രീകരിച്ച് അനന്തനെതിരെ പോലീസില്‍ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് അനനന്തനെ പോലീസ് അറസ്റ്റ് ചെയ്തത്.
അര്ടിഒവിന്റെ നടപടിയില്‍ ബിജെപി വടകര മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. വടകര അര്‍ടിഓ ഓഫീസിലെ അഴിമതിയെപ്പറ്റി അടിയന്തിരമായ് അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: