കോഴിക്കോട്: കോര്‍പ്പറേഷന്റെ പദ്ധതിക ളുമായി ബന്ധപ്പെട്ട് ഗുരുതരമായ വീഴ്ച ഉണ്ടായതായി മുന്‍മേയറും കൗണ്‍സി ലറു മായ തോട്ടത്തില്‍ രവീ ന്ദ്രന്‍ അഭിപ്രാ യപ്പെ ട്ടു. കോര്‍പ്പറേഷനു മായി ബന്ധപ്പെട്ട ചില ഫയലുകളും വസ്തു വകകളുമായി ബന്ധ പ്പെട്ട രേഖകളും ഇല്ലെ ന്നും മുന്‍ മേയര്‍ നോട്ട് എഴുതിയിട്ടു ണ്ടെന്നും രവീന്ദ്രന് കൂട്ടിച്ചേര്‍ത്തു. ഇന്ന ലെ രാവിലെ ചേര്‍ന്ന കൗണ്‍സില്‍ യോഗ ത്തില്‍ നടന്ന ചര്‍ച്ചയി ലാണ് അദ്ദേഹം ഇക്കാ ര്യം ചൂണ്ടിക്കാട്ടിയത്. ഞെളിയന്‍പറമ്പിലെ മാലിന്യ സംസ്കരണ പ്ലാന്റിലെ സിവില്‍ വര്‍ക്കുകള്‍ നടത്തിയ കരാറുകാരന് പണം നല്‍കാത്തതിനെ ത്തുടര്‍ന്ന് കോടതിയെ സമീപിക്കുകയും പലിശ സഹിതം നല്കാന് കോടതി ഉത്തരവിടുകയും ചെയ്ത അജണ്ട പരിഗണി ക്കുമ്പോഴാണ് തോട്ടത്തില്‍ രവീന്ദ്രന് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഈ പ്രവര്‍ത്തി ക്കായി തയ്യാറാക്കിയ എസ്റ്റിമേറ്റ് ശരിയല്ല. വലിയ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ഗൗരവതരമായ വിഷയമാണ്. കൂടുതല്‍ പരിശോധനകള്‍ ഇത്തരം കാര്യങ്ങളില്‍ വേണം. ഇങ്ങനെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞെളിയന്‍പറമ്പിലെ മാലിന്യ സംസ്കരണ പ്ലാന്റിലെ സിവില്‍ വര്‍ക്കുകള്‍ നടത്തിയ കരാറുകാരന് 2,39,54,529 രൂപയാണ് കോര്പ്പറേഷന് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ഇത് ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇയാള്‍ കോടതിയെ സമീപിച്ചു. പലിശ, കോടതി ചെലവ് ഉള്‍പ്പെടെ 5,44,10,684 രൂപയാണ് ആവശ്യപ്പെട്ടത്. കോടതി നിര്‍ദ്ദേശ പ്രകാരം നടത്തിയ മീഡിയേഷനിലുടെ 5,20,00,00 രൂപ കരാറു കാരന് കുറച്ചുകൊടു ത്തു. വീണ്ടും മീഡി യേഷന്‍ നടത്തിയതി ലൂടെ 4,92,00,00 രൂപ യാക്കി കരാറുകാരന് കുറച്ചു നല്കി. ഈ തുക ഒരു വര്‍ഷത്തിനു ള്ളില്‍ 12 തുല്യഗഡു ക്കളായി നല്‍കാനും അതിന് കഴിയാത്ത പക്ഷം പ്രതിമാസം ഒന് പത് ശതമാനം പലിശ സഹിതം നല്‍കാനു മാണ്തീരുമാനി ച്ചിരിക്കു ന്നത്. ഹൈ ക്കോടതി ഉത്തരവ് വന്ന് ഒരു മാസത്തി നകം ഒന്നാം ഗഡു നല്‍കണമെന്നും തുടര്‍ന്നുള്ള മാസ ങ്ങളില്‍ 20 ാം തിയ്യതി ക്കകം നല്കണമെ ന്നുമാണ് നിര്‍ദ്ദേശം. കരാറുകാരന് പണം നല്‍കണമെന്ന അജണ്ട യോഗം അംഗീകരിച്ചു. കരാറില്‍ പറഞ്ഞതിനെക്കാള്‍ കൂടുതല്‍ സംഖ്യ ചെലവായെന്നും എന്നാല്‍ ഇതു നല്കാന് തയ്യാറാകാഞ്ഞതിനെത്തുടര്‍ന്നാണ് ഇയാള്‍ കോടതിയെ സമീപിച്ചതെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
ഈ പ്രവര്‍ത്തി സംബന്ധിച്ച ഫയല്‍ പരിശോധിക്കാന്‍ മേയര്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
രണ്ടാഴ്ചയ്ക്കകം ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണമെന്നും മേയര്‍ സെക്ര ട്ടറിയോട് ആവശ്യപ്പെട്ടു. ഈ അജണ്ട പരിഗണിക്കുന്നതിനെതിരെയാണ് തോട്ടത്തില്‍ രവീന്ദ്രന്റെ വിവാദ പരാമര്‍ശം ഉണ്ടായി. ചൂടേറിയ ചര്‍ച്ചക്ക് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: