കോഴിക്കോട്: വിദ്യാലയത്തില്‍ തസ്തിക നില നിര്‍ത്താന്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ വ്യാപക ക്രമക്കേട് നടത്തിയതായി പരാതി. നല്ലൂര് നാരായണ എല്‍പി ബേസിക് സ്കൂളിലാണ് സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന തരത്തില്‍ ക്രമക്കേട് നടന്നത്. മൂന്നാം ക്ലാസിലെ കുട്ടികളെയടക്കം രണ്ടാം ക്ലാസിലേക്ക് മാറ്റി ചേര് ത്താണ് തസ്തിക നില നിര്‍ത്താന്‍ ശ്രമം നടക്കുന്നത്. അടുത്തുള്ള മണ്ണൂര്‍ നോര്‍ത്ത് എയുപി സ്കൂളില്‍ 3-ാം തരത്തില്‍ 70 ശതമാനത്തിലധികം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥി ഇപ്പോള്‍ പഠിക്കുന്നത് നല്ലൂര് നാരായണ എല്‍പി സ്കൂളില്‍ രണ്ടാംക്ലാസിലാണ്.
സ്കൂളില്‍ അറബി തസ്തിക നിലനിര്‍ത്താനാണ് ഇത്തരം ക്രമക്കേടുകള്‍ നടക്കുന്നതെന്ന് ബിജെപി ബേപ്പൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി മൂലയില്‍ ഹരിദാസ് വിജിലന്‍സിന് നല്കിയ പരാതിയില്‍ പറയുന്നു.
നിലവില്‍ എല്‍പി സ്കൂളി ല്‍ ഒരു അറബി തസ്തിക നിലനിര്‍ത്തുന്നതിന് 10 വിദ്യാര്‍ത്ഥികള്‍ അറബി പഠിക്കണം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ എല്‍ പി ക്ലാസുകളില്‍ 28 വിദ്യാര്‍ത്ഥികളും ഉണ്ടായിരിക്കണം. അറബി തസ്തിക നില നിര്‍ത്താനായി ഒന്നാം ക്ലാസില്‍ അറബി പഠിക്കാത്ത പല വിദ്യാര്‍ത്ഥികളെയും രണ്ടാം ക്ലാസില്‍ അറബി വിദ്യാര്‍ത്ഥികളായാണ് ചേര്‍ത്തിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ സര്‍വീസില്‍ നിന്നു വിരമിച്ച അറബി അദ്ധ്യാപികയുടെ ഒഴിവിലേക്കാണ് പുതിയ അദ്ധ്യാപികയെ നിയമിച്ചിരിക്കുന്നത്. മാനേജരും സ്കൂളിലെ അദ്ധ്യാപകനായ മാനേജരുടെ മകനും ചേര്‍ന്നാണ് ക്രമക്കേടിന് നേതൃത്വം നല്‍കിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സ്കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട മുഴുവന്‍ ക്രമക്കേടുകളും പുറത്തുകൊണ്ടുവരാന്‍ അടിയന്തര അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: