താമരശ്ശേരി: താമര ശ്ശേരി ട്രാഫിക്ക് പോലീസിന് സര്‍ക്കാര്‍ അനുവദിച്ച ക്രെ യിന് അഞ്ചുവര്‍ഷം കഴി ഞ്ഞിട്ടും ലഭ്യമായില്ല. ചുര ത്തില്‍ അപകടങ്ങള്‍ മൂലുമ ണ്ടാകുന്ന തടസ്സങ്ങള്‍ നീ ക്കാന്‍ താമരശ്ശേരി ട്രാഫിക്ക് പോലീസിന് സര്‍ക്കാര്‍ അനുവദിച്ച ക്രെയിനാണ് ഇതുവരെയും ലഭിക്കാത്തത്. 2009 ജനുവരിയി ലാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാനത്തിന് നാലു ക്രെയിനുകള്‍ അനു വദിച്ചത്. ഇതിലൊന്ന് ഗതാ ഗത പ്രശ്നങ്ങള്‍ രൂക്ഷമാകു ന്ന സാദ്ധ്യത പരിഗണിച്ച് താമരശ്ശേരി പോലീസിനു നല്‍കുകയാ യിരുന്നു. അന്ന് ക്രെയിന്‍ കൊണ്ടുവന്നെങ്കി ലും ചുരത്തിലെ വളവു കള്‍ക്ക് അനു യോജ്യമല്ലാ ത്തതി നാല് തിരിച്ചയച്ചു. ഇതേതുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പകര മായി എത്രയും പെട്ടെന്ന് മറ്റൊന്ന് നല് കാമെന്ന് ഉറപ്പുനല്‍കി. എന്നാല്‍ അഞ്ചു വര്‍ഷം കഴിഞ്ഞെങ്കിലും ക്രെയില്‍ ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. ചുരത്തില്‍ നിരന്തരമുണ്ടാകുന്ന ഗതാഗത തടസ്സങ്ങള്‍ ചൂണ്ടിക്കാണിച്ച് താമരശ്ശേരി പോലീസ് ഡിജിപിക്ക് ക്രെയിന്‍ നല്ക ണമെന്നാ വശ്യപ്പെട്ട് 2008 ലാണ് നിവേദനം സമര്‍പ്പിച്ചത്.
ഇപ്പോള്‍ ചുരത്തിലുണ്ടാകുന്ന ഗതാ ഗതതടസ്സങ്ങള് നീക്കാന്‍ മുക്കം, അരീക്കോട്, രാമനാട്ടുകര എന്നിവിടങ്ങളില്‍ നിന്നാണ് ക്രെയിന്‍ കൊണ്ടുവരുന്നത്. അവിടെ നിന്നും ക്രെയിന്‍ ഇവിടെ എത്തി ക്കാന്‍ ധാരാളം സമയം വേണ്ടി വരുന്നു. അപ്പോഴേക്കും ഗതാഗത തടസ്സങ്ങ ള്‍ നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥ യായി രിക്കും. താമരശ്ശേരി സ്റ്റേഷനില്‍ ക്രെയിന്‍ ഉണ്ടെങ്കില്‍ ഈ പ്രശ്നത്തിന് ഏറെ കുറേ പരിഹാരമാകും.
മഴക്കാലമായ തോടെ ചുരത്തില്‍ ഗതാഗതതടസ്സം രൂക്ഷമായി രുന്നു. കഴിഞ്ഞ ദിവസം ചുരം ഒന്‍പതാം വളവില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് എട്ടു മണിക്കൂറുകളോളം ഗതാഗതം തടസ്സ െപ്പട്ടിരുന്നു. താമരശ്ശേരി പോലീസ് വളരെ കഷ്ടപ്പെട്ടാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: