ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് എല്ലാ വിഷയത്തിലും വലിച്ചിഴയ്ക്കുന്നത് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഫാഷനെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. രാജ്യത്തിന് ഒരു ഭരണഘടനയും നിയമവും ഉണ്ട്. അതനുസരിച്ചാകും രാജ്യത്ത് കാര്യങ്ങള്‍ നടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ ഓഫീസില്‍ സിബിഐ റെയ്ഡ് നടത്തിയതിന് പിന്നില്‍ നരേന്ദ്രമോദിയാണെന്ന് അരവിന്ദ് കെജ്രിവാള് ആരോപിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു വെങ്കയ്യ നായിഡു. കേന്ദ്രവുമായി നിരന്തരം കലഹത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് കെജ്രിവാള്. റെയ്ഡ് നടന്നത് പ്രധാനമന്ത്രിയുടെ അനുവാദത്തോടെയല്ല. സിബിഐയെ കേന്ദ്രം നിയന്ത്രിക്കുന്നില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
അതേസമയം അരവിന്ദ് കേജ്രിവാളിന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയിട്ടില്ലെന്ന് സിബിഐ വ്യക്തമാക്കി. ഓഫീസിലെ ഒരു ഉദ്യോഗസ്ഥനെതിരെ വന്ന അഴിമതി ആരോപണത്തെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നുവെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ തന്നെയാണ് ഉദ്യോഗസ്ഥന്റെ ഓഫീസും പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: