ന്യൂദല്‍ഹി: ദല്‍ഹി നിര്‍ഭയ കൂട്ടമാനഭംഗക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മോചിപ്പിക്കുന്നത് നീട്ടണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. വരുന്ന 20ാം തീയതി കുട്ടിക്കുറ്റവാളി ശിക്ഷ അവസാനിച്ച് പുറത്തിറങ്ങാനിരിക്കെയാണ് കേന്ദ്രം ഇക്കാര്യം ആവശ്യപ്പെട്ടത്.
ജയിലില്‍ നിന്ന് പോയാല്‍ പിന്നെ പ്രതിയ നിരീക്ഷിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ജയില്‍ മോചിതനാവുന്ന പ്രതി വിധ്വംസകപ്രവര്‍ത്തനങ്ങളിലേക്ക് ഏര്പ്പെട്ടേക്കാമെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പും കേന്ദ്രസര്‍ക്കാര്‍ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്.
ജയില്‍വാസത്തിനിടെ തീവ്രവാദക്കേസ് പ്രതിയായ കാശ്മീരി സ്വദേശിക്കൊപ്പമാണ് കുട്ടിക്കുറ്റവാളി സെല്‍ പങ്കിട്ടിരുന്നത്. കാശ്മീരി യുവാവ് പ്രതിയില്‍ കാര്യമായ സ്വാധീനം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോ നേരത്തെ സര്‍ക്കാരിനെ അറിയിച്ചിരുന്നു.
പ്രതിയെ വിട്ടയക്കുന്നതിനെതിരെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സജ്ജയ് ജയിനും രംഗത്തെത്തിയിട്ടുണ്ട്. ആവശ്യമായ തയ്യാറെടുപ്പുകള്‍ ഇല്ലാതെയാണ് അധികൃതര്‍ കുറ്റവാളിയെ മോചിപ്പിക്കാനൊരുങ്ങുന്നതെന്ന് ദല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സജ്ജയ് ജയിന് ചൂണ്ടിക്കാട്ടുന്നു.
എന്താണ് പ്രതിയുടെ ഇപ്പോഴത്തെ മാനസിക നിലയെന്ന് ആര്‍ക്കും അറിയില്ല. ജയില്‍മോചിതനാവുന്ന പ്രതിക്ക് പൊതുസമൂഹവുമായി എത്രകണ്ട് ഇണങ്ങി ചേരാനാവുമെന്ന കാര്യം ഇതുവരെ പരിശോധിച്ചിട്ടില്ല. പ്രതിയുടെ സ്വഭാവശുദ്ധിയില്‍ ഇന്റലിജന്‍സ് ബ്യൂറോ തന്നെ ആശങ്ക രേഖപ്പെടുത്തിയിട്ടും, ഇയാളെ നിരീക്ഷിക്കാനോ പിന്തുടരാനോ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നും ഹര്‍ജിയില്‍ സജ്ജയ് ജയിന് പറയുന്നു. കുട്ടിക്കുറ്റവാളിയുടെ മോചനവിഷയത്തില്‍ ദല്‍ഹി സര്‍ക്കാര്‍ മൗനം തുടരുന്നതിനേയും ജയിന് വിമര്‍ശിക്കുന്നുണ്ട്.
പ്രതിയെ മോചിപ്പിക്കരുതെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യസ്വാമിയും നേരത്തെ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജുവനൈല്‍ നിയമം അനുശാസിക്കുന്ന ഏറ്റവും ഉയര്‍ന്ന ശിക്ഷയായ മൂന്ന് വര്‍ഷം തടവ് പ്രതി അനുഭവിച്ചുവെങ്കിലും ഇയാളുടെ സ്വഭാവം നന്നായില്ലെന്ന് മാത്രമല്ല കൂടുതല്‍ മോശമായെന്ന് ഹര്‍ജിയില്‍ സ്വാമി പറയുന്നു.
ജുവനൈല്‍ ജസ്റ്റിസ് ആക്ടില്‍ നിരവധി വിടവുകളുണ്ടെന്ന് സമര്‍ഥിച്ച സ്വാമി ജയില്‍ശിക്ഷ ലഭിച്ചിട്ടും മാനസികപരിവര്‍ത്തനം സംഭവിക്കാത്ത പ്രതികളെ നിരീക്ഷിക്കാനും തിരുത്താനും നിയമനിര്‍മ്മാണ് അനിവാര്യമാണെന്നും ചൂണ്ടിക്കാണിക്കുന്നു.
2012ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തിനൊപ്പം സിനിമ കണ്ട് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ബസിനകത്ത് വച്ച് കൂട്ടബലാത്സംഗം ചെയതത്. ക്രൂരമായ ലൈംഗീകപീഡനത്തിന് പെണ്‍കുട്ടി ഇരയായിരുന്നു. സംഘത്തില്‍ തന്നെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് പ്രായപൂര്‍ത്തിയാവാത്ത പ്രതിയാണെന്ന് മരിക്കും മുന്‍പ് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: