ഭുവനേശ്വര്‍: : ഒഡീഷ നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ട കോണ്‍ഗ്രസ് എംഎല്‍എ നവകിഷോര്‍ ദാസിനെ സഭയില്‍ നിന്ന് ഒരാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തു. തന്റെ മൊബൈലിലാണ് ഇയാള്‍ വീഡിയോ കണ്ടതെന്നും വിഷയം സഭയുടെ എത്തിക്സ് കമ്മിറ്റിക്ക് വിട്ടിട്ടുണ്ടെന്നും സ്പീക്കര്‍ നിരഞ്ജന് പൂജാരി അറിയിച്ചു.
ചോദ്യോത്തര വേളയിലായിരുന്നു സംഭവം. ഒരു പ്രാദേശിക ചാനലാണ് എംഎല്‍എ സഭയില്‍ സുപ്രധാനകാര്യങ്ങള്‍ നടക്കുമ്പോള്‍ മൊബൈലില്‍ അശഌല വീഡിയോ കാണുന്നത് സംപ്രേഷണം ചെയ്തത്. ജാര്‍സുഗുഡ എംഎല്‍എയാണ് നവകിഷോര്‍ ദാസ്.
സഭയില്‍ വച്ച് തന്റെ ഫേസ് ബുക്ക് പേജ് തുറക്കാന്‍ ശ്രമിക്കുമ്പോള്‍ യു ട്യൂബ് യാദൃശ്ചികമായി തുറക്കുകയായിരുന്നുവെന്നും അറിയാതെ വിരല്‍ തൊട്ടപ്പോള്‍ അത് ചാനല്‍ ഒപ്പിയെടുക്കുകയായിരുന്നുവെന്നുമാണ് ദാസിന്റെ വിശദീകരണം.
ഞാന്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഞാന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കും. അന്വേഷണം നടത്തിയാല്‍ ഞാന്‍ നരിപരാധിയാണെന്ന് തെളിയും. ദാസ് പറയുന്നു. തനിക്ക് എതിരെ ഗൂഡാലോചന നടന്നുവെന്നാണ് ദാസിന്റെ വാദം. എന്നെ അപമാനിക്കുകയാണ്. ദാസ് തുടര്‍ന്നു
ദാസ് മൊബൈലില്‍ അശഌല വീഡിയോ കണ്ട വിഷയം ബിജെഡി എംഎല്‍എ പ്രമീള മല്ലിക് ആണ് സ്പീക്കറുടെ ശ്രദ്ധയില്‍പെടുത്തിയത്. സഭയ്ക്കുള്ളില്‍ ഇത്തരം വൈകൃതങ്ങള്‍ അനുവദിക്കരുത്. അത് നാണക്കേടാണ്.പ്രമീള സ്പീക്കറോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: