ജിദ്ദ: ഭീകരതയ്ക്ക് എതിരെ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ 34 ഇസ്ലാമിക ്രാജ്യങ്ങളുടെ സൈനികസഖ്യം രൂപീകരിച്ചു.സൗദിയുടെ നേതൃത്വത്തില്‍ പുതിയ സഖ്യസൈന്യം ഭീകരതയ്ക്ക് എതിരെ പോരാടും. റിയാദായിരിക്കും സഖ്യത്തിന്റെ തലസ്ഥാനം.സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
സൗദിക്കു പുറമേ ഈജിപ്ത്, ഖത്തര്‍, യുഎഇ, തുര്‍ക്കി, മലേഷ്യ, പാക്കിസ്ഥാന് തുടങ്ങിയവയുടെ പേരുകളും സൗദി പുറത്തുവിട്ട പട്ടികയിലുണ്ട്. ഭീകരരില്‍ നിന്ന് ഇസഌമിക രാജ്യങ്ങളെ രക്ഷിക്കേണ്ടതുണ്ട്. പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സഖ്യത്തില്‍ സൗദിയുടെ മുഖ്യശത്രുവായ ഇറാന് ചേര്‍ന്നിട്ടില്ല.ഐഎസിനെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ ശക്തമായി പ്രതകരിക്കണമെന്ന് അമേരിക്ക നാളുകളായി ആവശ്യപ്പെടുന്നുണ്ട്. ഇതിനു വഴങ്ങിയാണ് പുതിയ സഖ്യം രൂപീകരിച്ചതെന്ന് കരുതപ്പെടുന്നു.
ഇറാഖ് മുതല്‍ സിറിയ വരെ പല പ്രദേശങ്ങളും ഐഎസിന്റെ കടുത്ത നിയന്ത്രണത്തിലാണ്.
ഇറാഖ്, സിറിയ, ലിബിയ, ഈജിപ്ത്, അഫ്ഗാനിസ്ഥാന് തുടങ്ങിയ രാജ്യങ്ങളിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ യോജിച്ച് പോരാടും. സൗദി രാജകുമാരനും പ്രതിരോധമന്ത്രിയുമായ മൊഹമ്മദ് ബിന്‍ സല്മാന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.അന്താരാഷ്ട്ര സംഘടനകളും വന്‍ശക്തികളുമായി ചേര്‍ന്നായിരിക്കും പോരാട്ടം.
സംയോജിച്ചല്ലാതെ ഭീകരപ്രവര്‍ത്തനത്തിന് എതിരെ പോരാടാന്‍ കഴിയില്ല.മൊഹമ്മദ് ബിന്‍ സല്മാന് പറഞ്ഞു. തങ്ങള്‍ക്ക് പ്രശ്നം സൃഷ്ടിക്കുന്ന ഏതു ഭീകര സംഘടനയുമായും പോരാടും. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: