ചെങ്ങന്നൂര്‍: ആലായില്‍ വീട് അഗ്നിക്കിരയായി. പതിനഞ്ച് ലക്ഷം രൂപയുടെയോളം സാധനങ്ങള്‍ കത്തിനശിച്ചു. വില്ലേജ് ഓഫീസിന് സമീപം മഠത്തില്‍ പുത്തന്‍പുരയില്‍ ജോണ്‍ തോമസിന്റെ വീടാണ് അഗ്നിക്കിരയായത്. ഇയാളുടെ ഉടമസ്ഥതയിലുള്ള കൃപാ കേറ്ററിംഗ് ആന്റ് ഹയറിംഗ് സ്ഥാപനത്തിലെ ഉപകരണങ്ങളാണ് കൂടുതലായും കത്തി നശിച്ചത്.
ചൊവ്വാഴ്ച രാത്രി 11.15ഓടെയായിരുന്നു സംഭവം. വീടിന് തീപിടിക്കുമ്പോള്‍ ജോണ്‍ തോമസും കുടുംബവും വീടിനുള്ളില്‍ ഉണ്ടായിരുന്നു. ഭീകരമായ ശബ്ദം കേട്ട് ഇവര്‍ പുറത്തേക്കിറങ്ങി ഓടിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.
വീടിനോട് ചേര്‍ന്ന ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന അയ്യായിരത്തില്‍ പരം പ്ലാസ്റ്റിക് കസേരകള്‍, മൂന്ന് മേശകള്‍, ഏഴ് ഫാന്‍, ടെലിവിഷന്‍, മൂന്ന് മൊബൈല്‍ഫോണുകള്‍, അലമാരകള്‍, പതിനഞ്ച് വലിയ ടാര്പ്പാളിനുകള് തുടങ്ങി കാറ്ററിംഗിന് ഉപയോഗിക്കുന്നതും, വാടകയ്ക്ക് നല്കിയിരുന്നതുമായ നിരവധി സാധനങ്ങളാണ് കത്തി നശിച്ചത്. കൂടാതെ ഇവിടെ സൂക്ഷിച്ചിരുന്ന ഗ്യാസ് ലൈറ്റിന്റെ നാല് സിലണ്ടറുകള്‍ പൊട്ടിത്തെറിക്കുകയും, ഇതില്‍ ഒന്ന് സമീപമുള്ള തെങ്ങിന് മുകളില്‍ പതിച്ച് തെങ്ങുകത്തുകയും ചെയ്തിട്ടുണ്ട്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചെങ്ങന്നൂരില്‍ നിന്നും അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുന്നതിനിടയിലാണ് സിലണ്ടറുകള്‍ പൊട്ടിത്തെറിച്ചത്. ഇതുമൂലം ഉദ്യോഗസ്ഥര്‍ക്ക് വീടിനുള്ളിലേക്ക് കടക്കാന്‍ സാധിച്ചില്ല. തീ അണയ്ക്കുന്നതിനിടയിലും സിലണ്ടറുകള്‍ പൊട്ടിത്തെറിക്കുന്നത് ഉദ്യോഗസ്ഥര്‍ക്കിടയിലും, നാട്ടുകാരിലും പരിഭ്രാന്തി പരത്തി.
ആളിക്കത്തുന്ന തീ നിയന്ത്രണ വിധേയമാക്കാന്‍ കാലതാമസം നേരിട്ടതോടെ മാവേലിക്കര, തിരുവല്ല എന്നിവിടങ്ങളില്‍ നിന്നും അഗ്നിശമനസേനയുടെ ആറ് യൂണിറ്റുകള്‍ സ്ഥലത്തെത്തുകയും, ഇരുപതോളം ഉദ്യോഗസ്ഥരുടെ മൂന്ന് മണിക്കൂര്‍ നിണ്ട പരിശ്രമത്തിനൊടുവില്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്.
എന്നാല്‍ അല്‍പ്പ സമയത്തിന് ശേഷം കത്തിക്കരിഞ്ഞ സാധനങ്ങള്‍ക്കിടയില്‍ നിന്നും അടിക്കടി തീപടര്‍ന്നത് ആശങ്ക ഉയര്‍ത്തി. അപകടസാധ്യത മുന്നില്‍ കണ്ട് ഇന്നലെ ഉച്ചയ്ക്ക് ഒരുമണിവരെ ചെങ്ങന്നൂര്‍ അഗ്നിശമനസേന സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
ഷോര്‍ട്ട്സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്ന് വീട്ടുകാര്‍ അറിയിച്ചെങ്കിലും, അഗ്നിസമനസേന നടത്തിയ പരിശോധനയില്‍ വീടിനുള്ളില്‍ വൈദ്യുതബന്ധം നിലച്ചിരുന്നില്ലാ എന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങല്‍ അറിയാന്‍ സാധിക്കുകയുള്ളൂവെന്ന് ചെങ്ങന്നൂര്‍ സ്റ്റേഷന് ഓഫീസര്‍ ഡി. വിനോദ് കുമാര്‍ അറിയിച്ചു.
ചെങ്ങന്നൂര്‍ അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ശംഭുനമ്പൂതിരി, ഷാജി, രാകേഷ്, ലാല്‍കുമാര്‍, അജി, പ്രസന്നകുമാര്‍, ശശീന്ദ്രന് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: