ചാരുംമൂട്: ഓണാട്ടുകരയുടെ എട്ടാമത് കാര്‍ഷികോത്സവം 19 മുതല്‍ 23വരെ ബ്ലോക്ക് ഓഫീസിന് സമീപമുള്ള മൈതാനിയില്‍ നടക്കും. മേളയില്‍ ഫാര്‍മേഴ്സ് ക്ലബ്ബുകള്‍, സ്വയംസഹായസംഘങ്ങള്‍, കുടുംബശ്രീ സിഡിഎസുകള്‍, സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യക്തികള്‍ എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന 120 ഓളം സ്റ്റാളുകളാണ് അണിനിരക്കുന്നത്.
കോഫിബോര്‍ഡ്, റ്റീ ബോര്‍ഡ്, കയര്‍ ബോര്‍ഡ്, നാളികേര വികസന ബോര്‍ഡ്, കയര്‍ കോര്പ്പറേഷന്, ഓയില്‍പാം ഇന്ത്യാ സ്പൈസസ് ബോര്‍ഡ്, കെഎല്‍ഡി ബോര്‍ഡ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പൗള്‍ട്രി ഡെവലപ്മെന്റ് കോര്പ്പറേഷന്, കാപ്പെറ്റ്സ്, അനര്‍ട്ട്, ഓണാട്ടുകര നാളികേര ഉല്‍പ്പാദന കമ്പിനി, സിറ്റിസിആര്‍ഐ, സിപിസിആര്‍ഐ, കെവികെ, കെറ്റിഡിസി, വിഎഫ്പിസികെ, ഹോള്‍ട്ടി കള്‍ച്ചര്‍ മിഷന് തുടങ്ങിയ സ്ഥാപനങ്ങളും മേളയില്‍ പങ്കെടുക്കും.
മേളയോടനുബന്ധിച്ച് നാടന്‍ഭക്ഷ്യമേള, കന്നുകാലി പ്രദര്‍ശനം, കാര്‍ഷിക സെമിനാറുകള്‍, കാര്‍ഷിക ക്വിസ്, പുസ്തകമേള, വിവിധ കലാപരിപാടികള്‍ എന്നിവയും നടക്കും. കാര്‍ഷികോത്സവത്തിന്റെ ഉദ്ഘാടനം 19ന് രാവിലെ 11ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും, കാര്‍ഷിക പ്രദര്‍ശന ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി കെ.പി. മോഹനനും, വിപണനമേളയുടെ ഉദ്ഘാടനം എംപി കൊടിക്കുന്നില്‍ സുരേഷും നിര്‍വ്വഹിക്കും.
ആര്.രാജേഷ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി വിളംബരജാഥയും നടക്കുമെന്ന് ആര്. രാജേഷ് എംഎല്‍എ, ജി. മധുസൂധനന് നായര്‍, അഡ്വ.തോമസ് എം. മാത്തുണ്ണി, ചുനക്കര ജനാര്ദ്ധനന് നായര്‍, കെ. പത്മാധരന്‍ നായര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: