ന്യൂദല്‍ഹി: മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്ക് നല്കുന്ന സംവരണത്തില്‍ മുസ്ലീങ്ങള്‍ക്ക് പ്രത്യേക ക്വാട്ട നല്‍കാനുള്ള നീക്കം കോണ്‍ഗ്രസിന്റെ അപകടകരമായ രാഷ്ട്രീയകളിയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. ഇത് സമുദായങ്ങള്‍ തമ്മിലുള്ള കലാപത്തിന് ഇടയാക്കുമെന്നും പാര്‍ട്ടി വൈസ് പ്രസിഡന്റ് മുക്താര്‍ അബ്ബാസ് നഖ്വി ചൂണ്ടിക്കാട്ടി. മറ്റ് പിന്നോക്ക വര്‍ഗത്തിന് നല്കുന്ന 27 ശതമാനം സംവരണത്തില്‍ 4.5 ശതമാനം മുസ്ലീങ്ങള്‍ക്ക് നല്‍കാനുള്ള നിര്‍ദ്ദേശത്തിന് കഴിഞ്ഞ ദിവസം രാത്രിയാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ബിജെപി മുസ്ലീം സമുദായത്തിന്റെ സാമൂഹ്യ സാമ്പത്തിക വികാസത്തിന് അനുകൂലമാണെന്ന് വെളിപ്പെടുത്തിയ നഖ്വി കഴിഞ്ഞ 60 വര്‍ഷമായി കോണ്‍ഗ്രസ് രാഷ്ട്രീയലാഭങ്ങള്‍ക്കുവേണ്ടി മുസ്ലീങ്ങളെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും ആരോപിച്ചു. ഈ സംവരണത്തിനുള്ളിലെ സംവരണവും രാഷ്ട്രീയമായ കോണ്‍ഗ്രസിന്റെ ചൂഷണത്തിനുദാഹരണമാണ്. ഈ ഭരണഘടനാവിരുദ്ധമായ നടപടി മുസ്ലീങ്ങളോടുള്ള കോണ്‍ഗ്രസിന്റെ കാപട്യത്തിന് ഉദാഹരണമാണ്. ഒരു വശത്ത് ഈ നടപടി ഭരണഘടനാവിരുദ്ധമാകുമ്പോള് മറുവശത്ത് ഇത് മുസ്ലീങ്ങള്‍ക്ക് ഒരുവിധത്തിലും പ്രയോജനപ്രദമാവുന്നില്ല, നഖ്വി പറഞ്ഞു.
ക്വാട്ടയെന്ന അപ്പക്കഷണങ്ങള്‍ എറിഞ്ഞുകൊടുത്ത് മുസ്ലീം വോട്ടുകള്‍ തട്ടിയെടുക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം തങ്ങള്‍ തടയുമെനനും നഖ്വി തുടര്‍ന്നു.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ടുകൊണ്ട് മുസ്ലീം പ്രീണനത്തിനുള്ള ശ്രമമാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ അധ്യക്ഷതയില്‍ കൂടിയ കാബിനറ്റ് മീറ്റിംഗിന്റെ ഇക്കാര്യത്തിലുള്ള അനുമതി. മുസ്ലീങ്ങള്‍, സിഖുകാര്‍, ക്രിസ്ത്യാനികള്‍, ബുദ്ധമതക്കാര്‍ എന്നിവരാണ് മറ്റ് പിന്നോക്കവര്ഗത്തില് ഉള്‍പ്പെടുന്ന മതന്യൂനപക്ഷക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: