പൂച്ചാക്കല്‍: ജില്ലയുടെ വടക്കന്‍ മേഖലയിലെ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം വര്‍ധിക്കുന്നു. സ്കൂളുകളുടെ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ക്ക് ലഹരി വസ്തുകള്‍ സുലഭമായി ലഭിക്കുമെന്ന സ്ഥിതിയായി.
പുറത്ത് നിന്നുള്ള സംഘങ്ങളാണ് വിദ്യാര്‍ഥികളെ വലവീശി പിടിക്കുന്നത്. രാവിലെയും വൈകുന്നേരവും കഞ്ചാവ് അടക്കമുള്ള ലഹരി ഉല്‍പ്പന്നങ്ങളുമായി വലിയ സംഘം സ്കൂളുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായാണ് വിവരം. വിദ്യാര്‍ഥികളില്‍ പലരും സംഘത്തിന്റെ വലയില്‍ വീണ് ഏജന്റുമാരായി മാറുകയാണ്. അരൂക്കുറ്റിയില്‍ നിന്ന് വിദ്യാര്‍ഥികള്‍ അടങ്ങുന്ന കഞ്ചാവ് സംഘത്തെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. ദിവസങ്ങള്‍ മുമ്പ് ബൈക്കില്‍ കഞ്ചാവുമായി എത്തിയ സംഘത്തെ പോലീസ് പിടികൂടി.
സ്കൂളില്‍ നടത്തിയ പരിശോധനയില്‍ വിദ്യാര്‍ഥികളുടെ ബാഗില്‍ നിന്നുവരെ ലഹരി പദാര്‍ഥകള്‍ കണ്ടെടുത്തിരുന്നു. സ്കൂളുകളുടെ പരിസരത്ത് പുകയിലയുടെ വില്‍പ്പന തകൃതിയാണ്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആവശ്യം. പലതണ ആരോഗ്യ വകുപ്പും, പോലീസും താക്കീത് നല്കിരുന്നു. പുറത്ത് നിന്ന് ലഹരി വസ്തുക്കളുമായി എത്തുന്നവരെ പിടികൂടാന്‍ പോലീസ് ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും ആവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: