കൊച്ചി : ഭക്തര്‍ ഇരുമുടിക്കെട്ടില്‍ നിന്ന് പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഭക്തര്‍ ഇരുമുടിക്കെട്ട് നിറയ്ക്കുമ്പോള്‍ പ്ലാസ്റ്റിക് കവറിലുള്ള മഞ്ഞള്‍പ്പൊടിയും കര്‍പ്പൂരവും ഉപയോഗിക്കുന്നില്ലെന്ന് തിരുവിതാംകൂര്‍, കൊച്ചിന്, മലബാര്‍ ദേവസ്വം ബോര്‍ഡുകളും ഗുരുവായൂര്‍, കൂടല്‍ മാണിക്യം ദേവസ്വങ്ങളും ഉറപ്പാക്കണമെന്നും ജസ്റ്റിസ് തോട്ടത്തില്‍.
ബി. രാധാകൃഷ്ണന്, ജസ്റ്റിസ് അനു ശിവരാമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.പഌസ്റ്റിക് കവറുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം. പ്ലാസ്റ്റിക് ആചാരത്തിന്റെ ഭാഗമല്ല. സാധനങ്ങള്‍ പൊതിയുന്നതിനുള്പ്പെടെ ശബരിമലയിലേക്ക് പ്ലാസ്റ്റിക് എത്തുന്നില്ലെന്ന് ഉറപ്പാക്കണം.
അന്യ സംസ്ഥാനത്തു നിന്ന് വരുന്ന ഭക്തരെ ഇക്കാര്യം അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതരും സംയുക്തമായി നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: