കൊച്ചി: ഇന്നലെ രാവിലെ ഹോട്ടല്‍ താജ് വിവാന്റയില്‍ നിന്നും നാവിക വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് സേനകളുടെയും സംയുക്ത ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. തുടര്‍ന്ന് ഹെലിക്കോപ്റ്ററില്‍ വിമാനവാഹിനി ഐഎന്‍എസ് വിക്രമാദിത്യയിലേക്ക് യാത്രയായി.
അറബിക്കടലില്‍ വിക്രമാദിത്യയില്‍ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ക്കൊപ്പം കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ്, നാവികസേനാ മേധാവി അഡ്മിറല്‍ ആര്.കെ. ധവാന്, വ്യോമസേന മേധാവി അരൂപ് റാഹ എന്നിവര്‍ക്കൊപ്പം ദല്‍ഹിക്ക് പുറത്ത് ആദ്യമായി നടന്ന സംയുക്ത യോഗത്തില്‍ പങ്കെടുത്ത ശേഷം ഐഎന്‍എസ് ഗരുഡയില്‍ പ്രധാനമന്ത്രി ഉച്ചയ്ക്ക് 2.10ന് തിരിച്ചെത്തി.
ഹെലിക്കോപ്റ്ററില്‍ നിന്നിറങ്ങിയ പ്രധാനമന്ത്രിക്കായി ബുള്ളറ്റ് പ്രൂഫ് കാറെത്തിയെങ്കിലും അദ്ദേഹം നേരേ നാവിക വിമാനത്താവളത്തിന്റെ ലോബിയിലേക്ക് നടന്നത്. അവിടെ സംസ്ഥാന ബിജെപി നേതാക്കളുമായി 15 മിനിറ്റോളം കൂടിക്കാഴ്ച നടത്തി. ശബരിമല മാസ്റ്റര്‍ പ്ലാന്‍, മേക്ക് ഇന്‍ ഇന്ത്യയില്‍ കേരളത്തിന്റെ പങ്കാളിത്തം എന്നിവ സംബന്ധിച്ചായിരുന്നു ആശയവിനിമയം. കൊച്ചിയില്‍ നിന്നും മൂന്ന് ഹെലിക്കോപ്റ്ററുകളിലായാണ് പ്രധാനമന്ത്രിയുടെ സംഘം കൊല്ലത്തേക്ക് യാത്രയായത്.
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍, െ്രെപവറ്റ് സെക്രട്ടറി സഞ്ജീവ് സിംഗ്ല എന്നിവരാണ് പ്രധാനമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്ററിലുണ്ടായിരുന്നത്. മന്ത്രി കെ.പി. മോഹനന്, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് തുടങ്ങിയവര്‍ രണ്ടാമത്തെ ഹെലിക്കോപ്റ്റിലായിരുന്നു. മറ്റ് സ്റ്റാഫംഗങ്ങളും മെഡിക്കല്‍ സംഘവും മൂന്നാമത്തെ ഹെലിക്കോപ്റ്ററിലും കൊല്ലത്ത് എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: