കോട്ടയം: കഞ്ഞിക്കുഴിയിലെ ലോഡ്ജില്‍ ഒപ്പം താമസിച്ചിരുന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജയപ്രകാശുമായി (45) പോലീസ് സംഘം തെളിവെടുപ്പ് നടത്തി. ഇന്നലെ രാവിലെ എറണാകുളം തേവര കണിശേരി സ്റ്റാന്‍ലിയെ (64) കൊലപ്പെടുത്തിയ കഞ്ഞിക്കുഴിദേവലോകം റോഡിലെ ഹോബ്നോബ് ഹോട്ടലിലെ 303ാംനമ്പര്‍ മുറിയില്‍ എത്തിയാണ് തെളിവെടുപ്പ് നടത്തിയത്. കൊലപാതകം നടത്തിയരീതിയും രക്ഷപ്പെട്ടകാര്യങ്ങളും പോലീസിനോട് പറഞ്ഞു. സംഭവദിവസം ഇരുവരും മുറിയിലിരുന്ന് ഒരുമിച്ചിരുന്ന് മദ്യപിച്ചു. മദ്യലഹരിയിലാണ് ഇയാള്‍ സുഹൃത്തിനെ കൊല്ലാന്തീരുമാനിച്ചത്.
പുറത്തുപോയി കത്തിവാങ്ങിയശേഷം ബാക്കി മദ്യവും കഴിച്ചു. ഇതിനു ശേഷം മദ്യലഹരിയിരുന്ന സ്റ്റാലിയെ കത്തി ഉപയോഗിച്ച് കുത്തി. കുത്തിതിന് ശേഷം വീണ്ടും ശരീരം അനങ്ങിയപ്പോള്‍ തലയണ കൊണ്ട് ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. ശേഷം സ്റ്റാന്‍ലിയുടെ കഴുത്തില്‍കിടന്ന മാലയും ഊരി കഴുകി. രക്ഷപ്പെടാനായി ഓട്ടോയില്‍ കയറിയപ്പോള്‍ മാല മറന്ന കാര്യം ഓര്‍ത്തത്. പിന്നീട് തിരികെ എത്തി മാല എടുത്തു.
ഓട്ടോയില്‍ മെഡിക്കല്‍ കോളജിലെത്തിയ ഇയാള്‍ അവിടെ നിന്ന് മറ്റൊരു ഓട്ടോയില്‍ കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലത്തെി തമിഴ്നാട്ടിലേക്ക ്പോകുകയായിരുന്നു. തെളിവെടുപ്പില്‍ കത്തി വാങ്ങിയ കട ഏതാണെന്ന് തിരിച്ചറിയാനായില്ല. പിന്നീട് കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയും കോട്ടയം മെഡിക്കല്‍കോളജിലെ ഫോറന്‍സിക് ലാബില്‍ കൊണ്ടുപോയി രക്തപരിശോധനയും നടത്തി. തെളിവെടുപ്പിന് ഈസ്റ്റ് സിഐ എ.ജെ. തോമസ്, എസ്.ഐ യു.ശ്രീജിത്ത്, ഷാഡോ പോലീസ് അംഗങ്ങളായ പി. എന്‍ .മനോജ്, ഐ. സജികുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: