കളമശ്ശേരി: ഇന്നലെ രാവിലെ പെരിയാര്‍ വീണ്ടും ചുമന്നൊഴുകി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഏലൂര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എത്തി സാമ്പിളുകള്‍ ശേഖരിച്ചു. 45 ദിവസത്തിനിടെ 11-ാം തവണയാണ് പെരിയാര്‍ ചുമന്നൊഴുകിയത്. പാതാളം പുഴയിലെ ഏലൂര്‍ ബണ്ടിനു സമീപമാണ് ഇന്നലെ നിറവ്യത്യാസം കണ്ടു തുടങ്ങിയത്. ഈ പുഴയില്‍ എടയാറിലെ പല വമ്പന്‍ കമ്പനികളും മാലിന്യങ്ങള്‍ തള്ളാനായി ഭൂഗര്‍ഭ കുഴലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഏതു കമ്പനിയില്‍ നിന്നാണ് മാലിന്യം തള്ളുതെന്ന് ഇതുവരെ കണ്ടെത്താനായില്ല. അദ്യത്തെ പഠന റിപ്പോര്‍ട്ട് ഈ മാസം 17-ാം തീയതി കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ എന്തുകൊണ്ടാണ് ഇങ്ങനെ നിറവ്യത്യാസം സംഭവിക്കുന്നതെന്ന് അറിയാന്‍ കഴിയുമെന്ന് ഏലൂരിലെ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബൊര്ഡിലെ എഞ്ചിനീയറായ ലില്ലിക്കുട്ടി പറഞ്ഞു. ഏലൂര്‍ പിസിബിയില്‍ ശേഖരിക്കുന്ന സാമ്പിളുകളുടെ അഞ്ച് ഘടകങ്ങള്‍ മാത്രമേ പരിശോധിക്കാന്‍ കഴിയുകയുള്ളൂ. ബാക്കിയുള്ള ഘടകങ്ങള്‍ പരിശോധിക്കണമെങ്കില്‍ സെന്‍ട്രല്‍ ലാബോറട്ടറിയിലാണ് പരിശോധിക്കുന്നത്. ഇവിടെനിന്ന് പരിശോധന ഫലങ്ങള്‍ കിട്ടാന്‍ ചുരുങ്ങിയത് 24 മുതല്‍ 48 മണിക്കൂര്‍ വരെ എടുക്കാറുണ്ട്. എല്ലാ തവണയും മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുട്ടാപ്പോക്ക്ന്യായങ്ങള്‍ പറഞ്ഞ് തടിതപ്പുകയാണ് പതിവ് എന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഏലൂരും എടയാറുമായി നൂറു കണക്കിന് വ്യവസായ സ്ഥാപനങ്ങളാണ് ഉള്ളത്. എന്നാല്‍ ഇതില്‍ പല കമ്പനികള്‍ക്കും പല തവണയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അവാര്‍ഡുകള്‍ ലഭിച്ച കമ്പനികളാണ്. കഴിഞ്ഞ മാസം മുട്ടാര്‍ പുഴയ്ക്കു സമീപം ഇതുപോലെ മാലിന്യങ്ങള്‍ ഒഴുക്കിയതിനെ തുടര്‍ന്ന് മത്സ്യങ്ങള്‍ ചത്തു പൊങ്ങിയിരുന്നു. എന്നാല്‍ ഒരു പ്രഹസനംപോലെ ഏലൂരിലെ പരിസ്ഥിതി മലിനീകരണ ബോര്‍ഡ് സാമ്പിളുകള്‍ ശേഖരിച്ചു പോകുകയും ചെയ്തു. പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ ചില അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ത്വക്കില്‍ ചൊറിച്ചിലുകള്‍ അനുഭവപ്പെട്ടതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിനെ പരിശോധന ഫലം ലഭിച്ചാലുടന്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ യുവമോര്‍ച്ച വഴി തടയല്‍, ഏലൂര്‍ മലിനീകരണ നിയന്ത്രണ ബോര്ഡ്് പിക്കറ്റിംഗ് ഉള്‍പ്പെടെ വന്‍ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എറണാകുളം യുവമോര്‍ച്ച ജനറല്‍ സെക്ര’റി എബിന് രാജ് ഏലൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: