സുപ്രീം കോടതി നിയോഗിച്ച കമ്മീഷനാണ് ഉപമന്യു ഹസാരിക അദ്ധ്യക്ഷനായി ആസാം-ബംഗ്ലാദേശ് അതിര്‍ത്തിയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിച്ചത്. ജനസംഖ്യാ പ്രശ്നം മാത്രമല്ല, ആസാമിന്റെ പ്രശ്നങ്ങളും കാരണങ്ങളും ഒരു പരിധിവരെ പരിഹാരങ്ങളും കമ്മീഷന് നിര്‍ദ്ദേശിക്കുന്നുണ്ട്. മുഖ്യമായും ആസാമിലേക്കുള്ള അനധികൃത കുടിയേറ്റമായിരുന്നു കമ്മീഷന്റെ അന്വേഷണ വിഷയം.
ആസാമിലെ സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കാന്‍ റിപ്പോര്‍ട്ടില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ ഉദ്ധരിച്ചാല്‍ മതിയാകും.
”സര്‍ക്കാര്‍ സംവിധാനത്തിന്റെ പരോക്ഷ സഹായത്തോടെ, അനധികൃത കുടിയേറ്റക്കാര്‍ എങ്ങനെ, എത്രത്തോളമാണ് സംസ്ഥാനത്തേു കടന്നുകയറുന്നതെന്ന് വിവിധ സംഘടനകളിലും വ്യക്തികളിലും നിന്നുള്ള നിവേദനങ്ങളും നേരിട്ടന്വേഷിച്ചറിയാന് ശ്രമിക്കവേ ലഭ്യമായ വിവരവും സ്വയം സുവ്യക്തമാക്കുന്നു,” കമ്മീഷന് റിപ്പോര്‍ട്ടില്‍ തുടര്‍ന്നു പറയുന്ന ഈ വിവരങ്ങളും വിശദാംശങ്ങളും ഞെട്ടിക്കുന്നതാണ്.
”വര്‍ഷങ്ങളായി വന്‍തോതില്‍ ഈ കുടിയേറ്റം നടക്കുന്നു. ഈ കുടിയേറ്റ ജനസമൂഹം, ഭാരതപൗരന്മാരുടെ സര്‍ക്കാര്‍ ജോലികളും മറ്റും കൈക്കലാക്കാന്‍ മത്സരിക്കുന്നു. അത്തരം ഭാരതപൗരന്മാരല്ലാത്തവരുടെ പൂര്വരേഖകളൊന്നും യഥാവിധി പരിശോധിക്കപ്പെടുന്നില്ല,” ആസാമില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന അസ്വസ്ഥതകളുടെ വിവിധ തലങ്ങള്‍ മനസിലാക്കേണ്ടതും വിലയിരുത്തേണ്ടതും ഈ അടിസ്ഥാനത്തില്‍വേണം.
” ഇത്തരം അനധികൃത കുടിയേറ്റക്കാര്‍ എങ്ങനെയാണ് തെരഞ്ഞെടുപ്പു വോട്ടര്‍ പട്ടികയില്‍ കടന്നുകൂടുന്നതെന്നും സര്‍ക്കാര്‍ അനുവദിച്ചു നല്കുന്ന ഭൂമി കൈക്കലാക്കുന്നതെന്നും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതെന്നും മനസിലാക്കുമ്പോള്‍ സര്‍ക്കാരിലെ അഴിമതിക്കാരായവരും ഇക്കൂട്ടരും തമ്മിലുള്ള അവിഹിത കൂട്ടുകെട്ട് വ്യക്തമാകും. അത് തുറന്നുകാട്ടപ്പെടേണ്ടതുണ്ട്. ദറാങ് ജില്ലാ ഭരണകൂടം ഉടമസ്ഥാവകാശം പതിച്ചുനല്‍കിയിരിക്കുന്ന 12,000 ഹെക്ടറിലേറെ സര്‍ക്കാര്‍ ഭൂമി അനധികൃത കുടിയേറ്റം വഴി കൈക്കലാക്കിയതാണ്. അവിടെ 32 സര്‍ക്കാര്‍ സ്കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെയുള്ളവര്‍ക്ക് വോട്ടര്‍പട്ടികയില്‍ സ്ഥാനമുണ്ട്. അവര്‍ക്ക് സര്‍ക്കാര്‍വഴി ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ട്. അവിടെ പാക്കിസ്ഥാന് പാസ്പോര്‍ട്ടോ, ബംഗ്ലാദേശ് പാസ്പോര്‍ട്ടോ ഉള്ള ഒരാള്‍ക്ക് ഭൂമി വാങ്ങി താമസിക്കുകപോലും ചെയ്യാം. എന്നു മാത്രമല്ല, ആസാമില്‍നിന്ന് നിയമസഭയിലേക്ക് മത്സരിക്കുകയും ചെയ്യാം. ഇതെല്ലാം കാണിയ്ക്കുന്നത് വിദേശികള്‍, അല്ലെങ്കില്‍ അനധികൃത കുടിയേറ്റക്കാരുടെ ലോബി എത്രമാത്രം ആഴത്തില്‍ വേരോടിയിരിക്കുന്നുവെന്ന് സുവ്യക്തമാക്കുന്നതാണ് ഇക്കാര്യങ്ങള്‍.”
റിപ്പോര്‍ട്ടില്‍നിന്ന് മറ്റൊരു ഭാഗം: ”കള്ളനോട്ടിടപാടും കന്നുകാലിക്കടത്തും പരസ്പര ബന്ധിതമായ കാര്യങ്ങളാണിവിടെ. കാലികള്‍ക്കുള്ള വില യഥാര്‍ത്ഥ ഇന്ത്യന്‍ നോട്ടുവഴിയും വ്യാജ നോട്ടിടപാടിലൂടെയും ഇവിടെ നടക്കുന്നു….”
ഇതെല്ലാം പറയുന്നത് ഏതെങ്കിലും പ്രതിപക്ഷ കക്ഷിയല്ല. സുപ്രീം കോടതി നിയോഗിച്ച ഏകാംഗ കമ്മീഷന് തലവന്‍, മുതിര്‍ന്ന അഭിഭാഷകന് ഉപമന്യൂ ഹസാരികയാണ്. അദ്ദേഹം കാര്യങ്ങളുടെ ഗൗരവം വിശദീകരിച്ച് നല്കിയ 53 പേജ് റിപ്പോര്‍ട്ടില്‍ ശുപാര്ശചെയ്യുന്ന് ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഉന്നതതല സമിതിയെ, ഏജന്‍സിയെ നിയോഗിക്കണം എന്നാണ്. 2015 ഒക്ടോബര്‍ 26-നാണ് റിപ്പോര്‍ട്ടു കൊടുത്തത്. കോടതി തുടര്‍നടപടികള്‍ എടുത്തിട്ടില്ല. ഈ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ വാര്‍ത്തകളിലൂടെ അറിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നടപടികളൊന്നും എടുത്തിട്ടില്ല. ഇത് സെന്‍സസ് റിപ്പോര്‍ട്ടിലെ വിഷയമല്ല, പക്ഷേ, മത സെന്‍സസ് റിപ്പോര്‍ട്ട് എടുക്കാന്‍ കോടതി നിര്‍ദ്ദേശ പ്രകാരം സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നില്‍ ഈത്തരം ചര്‍ച്ചകള്‍ക്കും ജനങ്ങളുടെ സ്വയം ബോധ്യപ്പെടുത്തലിനുമുള്ള ഉദ്ദേശ്യവും ഉണ്ടായിരുന്നല്ലോ.
കേരളം
മുസ്ലിം ജനസംഖ്യാ വളര്‍ച്ച, കഴിഞ്ഞ ദശകത്തില്‍ വളരെ ഉയര്‍ന്ന തോതിലായ മറ്റൊരു സംസ്ഥാനമാണ് കേരളം. 2001-11 കാലത്തിനിടെ മുസ്ലിം ജനസംഖ്യയില്‍ 12.84 ശതമാനമാണ് ദശകത്തിലെ വളര്‍ച്ച. ഹിന്ദുക്കളില്‍ വളര്‍ച്ചാ നിരക്ക് 2.23 ശതമാനവും ക്രിസ്ത്യാനികളില്‍ 1.87 ശതമാനവുമായിരിക്കുമ്പോഴാണിത്. അങ്ങനെ, സംസ്ഥാനത്തെ ആകെ ജനസംഖ്യയില്‍ മുസ്ലിം പങ്കിലെ വളര്‍ച്ച 1.87 ശതമാനമാണ്, അതേസമയം ഹിന്ദുവളര്ച്ചയില് 1.44 ശതമാനവും ക്രിസ്ത്യന്‍ വളര്‍ച്ചയില്‍ 0.64 ശതമാനവും കുറവുണ്ടായി. എല്ലാ ജില്ലകളിലും കേരളത്തില്‍ മുസ്ലിം വളര്‍ച്ചാതോത് വര്‍ധിച്ചു; വടക്കന്‍ ജില്ലകളായ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലും മധ്യഭാഗത്തുള്ള പാലക്കാട്, തൃശൂര്‍ ജില്ലകളിലും താരതമ്യേന കൂടുതല്‍ വളര്‍ച്ചയുണ്ടായി.
(നാളെ: ക്രിസ്ത്യന്‍ വളര്‍ച്ചാനിരക്കും മേഖലകളും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: