തിരുവനന്തപുരം: മുഖ്യമന്ത്രി ഔദാര്യം കാണിക്കുന്നതു കൊണ്ടാണ് ഡിജിപി ജേക്കബ് തോമസ് സര്‍വീസില്‍ തുടരുന്നതെന്ന് ലീഗ് മന്ത്രി മഞ്ഞളാംകുഴി അലി. മുഖ്യമന്ത്രി ഉദാരനാണെന്നു പറഞ്ഞുവെന്നും വ്യാഖ്യാനിക്കാവുന്ന പ്രസ്താവന പരോക്ഷമായി വിമര്‍ശിക്കുന്നതായി. എന്നാല്‍ പ്രതിപക്ഷം ഈ പ്രസ്താവനയുടെ മേല്‍ നിയമസഭയില്‍ ബഹളമുണ്ടാക്കി.
നിയമം നടപ്പാക്കാന്‍ ശ്രമിച്ച ജേക്കബ് തോമസിനെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന എ.കെ. ബാലന്റെ ആരോപണത്തിനു മറുപടിയ്ക്കിടയിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. ജേക്കബ് തോമസിനെ സര്‍ക്കാരല്ല വേട്ടയാടുന്നത്, ജേക്കബ് തോമസ് സര്‍ക്കാരിനെയാണ് വേട്ടയാടുന്നതെന്ന് മഞ്ഞളാംകുഴി അലി പറഞ്ഞു. ഉമ്മന്‍ചാണ്ടിയെപ്പോലൊരാള്‍ മുഖ്യമന്ത്രിയായിരിക്കുന്നതു കൊണ്ടു മാത്രമാണ് ജേക്കബ് തോമസ് ഇപ്പോഴും സര്‍വീസില്‍ തുടരുന്നത്. താനാണ് മുഖ്യമന്ത്രിയെങ്കില്‍ ജേക്കബ് തോമസ് വീട്ടിലിരിക്കുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇതേതുടര്‍ന്ന് ഉദ്യോഗസ്ഥനെ വ്യക്തിപരമായി അവഹേളിച്ചു എന്നാരോപിച്ച് പ്രതിപക്ഷം ഒന്നടങ്കം ബഹളം വച്ചു.
സര്‍ക്കാരിനെ വേട്ടയാടുന്ന ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ ബലഹീനതയാണെന്നും സര്‍ക്കാറിന് ദൗര്ബല്യമുള്ളതുകൊണ്ടാണ് ഉദ്യോഗസ്ഥരുടെ മുമ്പില്‍ വിറയ്ക്കുന്നതെന്നും പി. ശ്രീരാമകൃഷ്ണനും സി. ദിവാകരനും ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: