നാദാപുരം: കോയമ്പത്തൂര്ജയിലില് റിമാന്‍ഡില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിനെ കോഴിക്കോട് സെഷന്‍കോടതി മൂന്ന് ദിവസത്തേക്ക് കുറ്റിയാടി പോലീസിന് കൈമാറി. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന രൂപേഷിനെ ഇന്നലെ ഉച്ചയോടെ കോഴിക്കോട് സബ് ജയിലില്‍ നിന്നും നാദാപുരം എസ് ഐ എംബി രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തണ്ടര്‍ ബോല്ട്ടിന്റെ വന്‍സുരക്ഷയോടെ നാദാപുരത്തെത്തിച്ചു. 2013ല്‍ വിലങ്ങാട് വായാടു കോളനിയില്‍ രൂപേഷും സംഘവും ആയുധങ്ങളുമായി എത്തുകയും ഭക്ഷണ സാധനങ്ങള്‍ ശേഖരിക്കുകയും മാവോയിസ്റ്റ് അനുകൂല പോസ്റ്ററും ലഘുലേഖയും വിതരണം ചെയ്തിരുന്നു . തുടര്‍ന്നു മാവോയിസ്റ്റ് അനുകൂല പ്രചരണങ്ങള്‍ നടത്താന്‍ ആദിവാസികളെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു .ഇതിനെതിരെയാണ് ക്രൈം നമ്പര്‍ 861/ 13 പ്രകാരംഎപിആക്ട് ,ദേശദ്രോഹപ്രവര്‍ത്തനം മുതലായവ ഉള്‍പ്പെടുത്തി വളയം പോലീസ് കേസെടുത്തത് കുറ്റിയാടി ചൂരണി മലയില്‍ ജെ സി ബി കത്തിച്ച കേസിലും രൂപേഷ് പ്രതിയാണ് . .
2014ല്‍ കുറ്റല്ലൂര്‍ ആദിവാസി കോളനിയിലും രൂപേഷും സംഘവുംഎത്തിയതായി പരാതിയുണ്ടായിരുന്നു. തൊട്ടടുത്ത ചൂരണി മലയില്‍ ജെസിബി തീ വെച്ച് നശിപ്പിച്ചതിനെതിരെ ഐഎസ് ഐടിവിഭാഗം ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തി വരികയാണ് . ഈ മാസം പതിനഞ്ചു മുതല്‍ 19 വരെയാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്.
നാല് ദിവസങ്ങളിലായി വിവിധ കേന്ദ്രങ്ങളില്‍ തെളിവെടുപ്പ് നടത്തും .രൂപേഷിന്റെ കസ്റ്റഡിയെ തുടര്‍ന്ന് വന്‍ സുരക്ഷാ സംവിധാനമാണ് നാദാപുരം സ്റ്റേഷനില്‍ ഏര്‍പ്പെടുത്തിയത്.മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയ കണ്ണവം ,വിലങ്ങാട് പ്രദേശങ്ങളോട്ചേര്ന്ന പ്രദേശ മായതിനാല്‍ സ്റ്റേഷന് ചുറ്റും നിരീക്ഷണ ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. നാളെ വിലങ്ങാട് കോളനികളില്‍ രൂപേഷിനെ എത്തിച്ചു തെളിവെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: