തിരുവനന്തപുരം: നിയമസഭയിലെ ദോശ പരാമര്‍ശത്തില്‍ വിശദീകരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി. സ്പീക്കറെ അവഹേളിയ്ക്കുക എന്ന ലക്ഷ്യത്തോടെയല്ല സഭയില്‍ പരാമര്‍ശം നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
സഭ നേരത്തെ പിരിയുമെന്ന കാര്യം അറിയില്ലായിരുന്നുവെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ദോശ ചുടുന്നതുപോലെ സഭയില്‍ ബില്ലുകള്‍ പാസാക്കാനാവില്ലെന്നായിരുന്നു രമേശ് ചെന്നിത്തല സ്പീക്കര്‍ക്ക് മറുപടി നല്‍കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സ്പീക്കര്‍ ഇന്ന് സഭയില്‍ ഹജരായില്ല.
ബില്ലുകള്‍ അവതരിപ്പിക്കുമ്ബോള്‍ സഭാ അംഗങ്ങള്‍ സംസാരിക്കാന്‍ അധികം സമയം എടുക്കരുതെന്നായിരുന്നു സ്പീക്കറുടെ പ്രസ്താവന. ഇതിനെതിരെ ചെന്നിത്തല വിവാദ പ്രസ്താവന നടത്തിയത്. ഇതോടെ സഭയുടെ ഇത്തരം കാര്യങ്ങളില്‍ ഇടപെടില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കുകയായിരുന്നു.
സ്പീക്കറെ അനുനയിപ്പിക്കുന്നതിനായി കെ.സി ജോസഫ് സ്പീക്കറുമായി ചര്‍ച്ച നടത്തി. ചെന്നിത്തലയുടെ പരാമര്‍ശത്തില്‍ ശക്തന് കടുത്ത അതൃപ്തി രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: