ന്യൂദല്‍ഹി: തിരക്കേറിയ ക്രിസ്തുമസ്, പുതുവല്‍സര സമയത്ത് ദല്‍ഹി മെട്രോയില്‍ ഭീകരാക്രമണം നടത്താനുള്ള ലഷ്ക്കര്‍ ഇ തൊയ്ബയുടേയും അല്‍ഖ്വയ്ദയുടേയും സംയുക്ത പദ്ധതി ദല്‍ഹി പോലീസ് പൊളിച്ചു. ഇതുമായി ബന്ധപ്പെട്ട് അല്‍ഖ്വയ്ദയുടെ ഭാരതത്തിലെ നേതാവ് മുഹമ്മദ് ആസിഫ് അടക്കം രണ്ടു ഭീകരരെ ദല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ പിടികൂടി. ദല്‍ഹി മെട്രോയില്‍ നിരീക്ഷണം നടത്താന്‍ വന്ന ആസിഫിനെയും അബ്ദുള്‍ റഹ്മാനെയും സംശയം തോന്നി പിടികൂടിയതോടെയാണ് വലിയ ഭീകാരക്രമണ പദ്ധതി വെളിച്ചത്തായത്.
ഭാരതത്തില്‍ അല്‍ഖ്വയ്ദയുടെ സാന്നിധ്യം ഇതാദ്യമായാണ് കണ്ടെത്തുന്നത്. ഇത് ഐബി അടക്കമുള്ളവരെ അമ്പരപ്പിച്ചിട്ടുമുണ്ട്. ലഷ്ക്കര്‍ ഇ തൊയ്ബയുമായി ചേര്‍ന്നാണ് അല്‍ഖ്വയ്ദ പ്രവര്‍ത്തിക്കുന്നതെന്നാണ് സൂചന. ആസിഫിനെ ചോദ്യം ചെയ്യുന്നതോടെ ഭാരതത്തിലെ ഭീകരപ്രവര്‍ത്തനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.ഇവര്‍ക്ക് ഒപ്പം ഏതാനും പേര് കൂടിയെങ്കിലും ദല്‍ഹിയില്‍ എത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെയും ഐബിയുടേയും സംശയം. ഇവരെ കണ്ടെത്തുകയാണ് ഐബിയുടെ അടുത്ത ദൗത്യം. മെട്രോയ്ക്കു പുറമേ ദല്‍ഹിയിലെ തി്രക്കേറിയ മറ്റു പലസ്ഥലങ്ങളും ഇവരുടെ ലക്ഷ്യങ്ങൡ ഉണ്ടായിരുന്നുവെന്നാണ് സൂചന.
നിത്യേന 25 ലക്ഷത്തിലേറെപ്പേരാണ് ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നത്. ഇതാണ് അവരെ ഭീകരാക്രമണത്തിന് മെട്രോ തെരഞ്ഞെടുക്കാന്‍ കാരണം. അറസ്റ്റിലായ രണ്ടു പേരും യുപിയിലെ സംഭാല്‍ ജില്ലക്കാരാണ്. ഇരുവരും അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും പരിശീലനം നേടിയിട്ടുമുണ്ട്. ഭീകരക്രമണ പദ്ധതി പുറത്തുവന്നതിനെത്തുടര്‍ന്ന് ഐബി ദല്‍ഹിയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: