ഹരിബാബു
തൊടുപുഴ: മനസ് വിചാരിക്കുന്നിടത്ത് ശരീരം എത്താത്ത കാലമായിട്ടും സ്വരം ഇടറാതെ തെരുവോരങ്ങള്‍ തോറും പാട്ടുപാടി ഉപജീവനത്തിനുള്ള വക തേടുകയാണ് ആറ്റിങ്ങല്‍ വാഴവിള മുഹമ്മദ്. വയസ് അറുപത്തിയഞ്ച് പിന്നിട്ടു. ആറ്റിങ്ങല്‍ ടൗണിലെ ചുമട്ട് തൊഴിലാളിയായിരുന്ന മുഹമ്മദിന് ജോലിക്കിടയിലുണ്ടായ അപകടമാണ് ജീവിതം താളം തെറ്റിച്ചത്. പിന്നീട് ദീര്‍ഘനാള്‍ ചികിത്സയിലായിരുന്നു. ഇതിന് ശേഷമാണ് പാട്ട് പാടി ഉപജീവനം നയിക്കാന്‍ തുടങ്ങിയത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഇദ്ദേഹം കരോക്കേ ഗാനമേള അവതരിപ്പിച്ചിട്ടുണ്ട്. മുഹമ്മദ് പാടി തുടങ്ങിയാല്‍ അവിടം ജനങ്ങളെകൊണ്ട് നിറയും. 25000 ഓളം സ്ഥലത്ത് ഈ അനുഗ്രഹീത കലാകാരന് പാടിക്കഴിഞ്ഞു.
മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലെ ഗാനങ്ങള്‍ ഇദ്ദേഹം ആലപിക്കുന്നുണ്ട്. 15000 ത്തോളം ഗാനങ്ങള്‍ ഇദ്ദേഹത്തിന്റെ ഓര്‍മയിലുണ്ട്. ഗാനങ്ങള്‍ ഇഷ്ടപ്പെട്ട് ജനങ്ങള്‍ നല്കുന്ന സംഭാവനയാണ് ഇദ്ദേഹത്തിന്റെ ജീവിതമാര്‍ഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: