ന്യൂദല്‍ഹി: രസകരമായിരുന്നു ലോക്സഭയിലെ ആ രംഗം. മോദിക്കെതിരെ ശബ്ദകോലാഹലമുണ്ടാക്കുക, ഒടുവില്‍ ക്ഷീണിച്ചപ്പോള്‍ മോദി തന്നെ കുടിവെള്ളം കൊടുക്കുക. വെള്ളം കുടിച്ച് ദാഹമകറ്റിയ എംപി മോദിയെ നോക്കി ഒന്നു പുഞ്ചരിച്ചു. മോദിയും മനോഹരമായ ഒരു പുഞ്ചിരി മടക്കി സമ്മാനിച്ചു.
ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഓഫീസില്‍ സിബിഐ റെയ്ഡ് നടത്തിയെന്നാരോപിച്ച് ഇന്നലെ രാവിലെ ആംആദ്മി പാര്‍ട്ടിയുടേയും മറ്റ്ചില പാര്‍ട്ടികളുടേയും എംപിമാര്‍ ലോക്സഭയില്‍ ബഹളമുണ്ടാക്കിയിരുന്നു. നടുത്തളത്തിലിറങ്ങി പ്രസംഗിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്ത് അവശനായപ്പോഴാണ് ആപ്പ് എംപി ഭഗവന്ത് മാന്‍ കുടിവെള്ളത്തിനായി പരതിയത്.
നടുത്തളത്തില്‍ ഇരിക്കുന്ന ലോക്സഭാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ മേശപ്പുറത്ത് നോക്കി, വെള്ളമില്ല, തൊണ്ട പൊട്ടുമാറ് ബഹളമുണ്ടാക്കി ക്ഷീണിച്ച് വെള്ളത്തിന് പരതുന്ന മാനെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കുടിവെള്ളം നീട്ടി. മാന്‍ മടിച്ചില്ല ഓടിച്ചെന്ന് വെള്ളം വാങ്ങിക്കുടിച്ചു. പിന്നെ മോദിയെ നോക്കി പുഞ്ചിരിച്ചു. മോദിയും പുഞ്ചിരിച്ചു. പിന്നെ മാന്‍ ഗഌസ് മേശപ്പുറത്തുവച്ചു. മോദി ഗഌസ് അടച്ചുവച്ചു. അതോടെ ലോക്സഭയില്‍ കൂട്ടച്ചിരിയും കരഘോഷവുമായി. ബിജെപി അംഗങ്ങള്‍ മേശപ്പുറത്തടിച്ചാണ് രംഗം ആഘോഷിച്ചത്.
വെള്ളം കുടിച്ചു നടുത്തളത്തിലേക്ക് മടങ്ങിയ ഭഗവന്ത് മാന്‍ വീണ്ടും ബഹളം തുടങ്ങി.
പഞ്ചാബിലെ സംഗ്രൂരില്‍ നിന്നുള്ള എംഎിയാണ് മാന്‍. കൈയില്‍ കുറെ കടലാസ് ചുരുട്ടിപ്പിടിച്ച് സ്പീക്കറുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു മാന്‍. ശ്രമം ഫലിക്കാതെ വന്നപ്പോഴാണ് മറുവശത്ത് പ്രധാനമന്ത്രിയുടെ സീറ്റിനടുത്ത് നടുത്തളത്തില്‍ നിലയുറപ്പിച്ചത്.നടുത്തളത്തില്‍ പലരും നിന്നിരുന്നതിനാല്‍ സംഭവം സോണിയ കണ്ടില്ല. തുടര്‍ന്ന് എന്താണ് സംഭവിച്ചതെന്ന് സോണിയ ആരാഞ്ഞു. വിവരം അറിഞ്ഞതോടെ സോണിയയും പൊട്ടിച്ചിരിച്ചു. മുന്‍നിരയില്‍ ഇരുന്നിരുന്ന വിദേശകാര്യമന്ത്രി സുഷമ സ്വരാജും പൊട്ടിച്ചിരിക്കുന്നത് കാണാമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: