തൊടുപുഴ: പൈങ്കുളം ആശുപത്രിയില്‍ ചികിത്സയ്ക്ക് കാര്യമായി പണം വാങ്ങുന്നില്ലെന്നും സേവന പ്രവര്‍ത്തനമാണ് നടത്തുന്നതെന്നാണ് ആശുപത്രി മാനേജ്മെന്റ് പറയുന്നത്. എന്നാല്‍ രോഗികളെ ഈ ആശുപത്രി പിഴിയുകയാണ് എന്നതാണ് വാസ്തവം. കഴിഞ്ഞ ദിവസം തൃശൂര്‍ സ്വദേശി സജീവന് ആശുപത്രിയില്‍ വച്ച് ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. ഇയാളെ കഴിഞ്ഞ മാസം രണ്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ ബന്ധുക്കളില്‍ നിന്ന് ഡെപ്പോസിറ്റ് തുകയായി വാങ്ങിയത് 15000 രൂപയാണ്. മരുന്നിനും ആഹാരത്തിനുമായി വേറെ തുക കൊടുക്കണം. എല്ലാകൂടിയാകുമ്പോള് രോഗികള്‍ക്ക് ഇരട്ടി പ്രഹരമാണ്. ചുരുക്കിപ്പറഞ്ഞാല്‍ മാനസിക രോഗികള്‍ക്ക് മാത്രമല്ല രോഗികളുടെ ബന്ധുക്കള്‍ക്കും ഷോക്ക് ട്രീറ്റ്മെന്റ് നല്‍കുമെന്നാണ് വ്യക്തമായത്. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ബിഎംഎസിന്റെ നേതൃത്വത്തിലുള്ള ആശുപത്രി ജീവനക്കാരന് നടത്തിവരുന്ന സമരം ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക് കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: