ന്യൂദല്‍ഹി: ദല്‍ഹിയില്‍ കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആപ്പ് സര്‍ക്കാരിലെ മറ്റൊരു പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് രജീന്ദര്‍ കുമാര്‍. അഴിമതിക്കെതിരെ പോരടിക്കുന്നുവെന്നു പറയുന്ന കേജ്രിവാള് സര്‍ക്കാരിലെ, അഴിമതിക്കേസില്‍ കുടുങ്ങുന്ന രണ്ടാമത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് രജീന്ദര്‍കുമാര്‍. ഇയാള്‍ക്ക് എതിരായ പ്രധാനകേസ് താനും തനിക്ക് വേണ്ടെപ്പട്ടവരും ചേര്‍ന്ന് രൂപീകരിച്ച എന്‍ഡവര്‍ സിസ്റ്റംസ് എന്ന കമ്പനിക്ക് കോടികളുടെ കരാറുകള്‍ നല്‍കിയെന്നതാണ്.
കുറഞ്ഞ സമയത്തിനുള്ളില്‍ ഇങ്ങനെ അഞ്ച് വമ്പന്കരാറുകളാണ് ഇയാള്‍ തന്റെ കമ്പനിക്ക് തന്ത്രപൂര്‍വ്വം ഒപ്പിച്ചുനല്കിയത്. ടെണ്ടറും പത്രപ്പരസ്യവും ഒന്നും ഇല്ലാതെയാണ് തന്റെ കമ്പനിക്ക് സര്‍ക്കാരിന്റെ കരാറുകള്‍ നല്‍കിയത്. താന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ സര്‍ക്കാരിന്റെ കാറുകള്‍ തന്റെ സ്വന്തം കമ്പനിക്ക് നല്‍കുക. ഇയാള്‍ കേജ്രിവാളിന്റെ വേണ്ടപ്പെട്ടവനായിരുന്നുവെന്നതാണ് കേജ്രിവാളിന്റെ അഴിമതിവിരുദ്ധ സമരത്തിലെ വിരോധാഭാസം. ആഷിഷ് ജോഷിയെന്നയാളാണ് അഴിമതി മനസിലാക്കി ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ നജീബ് ജംഗ് നിയമിച്ച അഴിമതി വിരുദ്ധ ബ്യൂറോ മേധാവി എം.കെ. മീനയ്ക്ക് പരാതി നല്‍കിയത്. ജംഗ് അത് സിബിഐക്ക് കൈമാറി.
പരാതി നല്കിയ ജോഷിയും കേജ്രിവാളിനു വേണ്ടപ്പെട്ടവനായിരുന്നു. ജോഷി ദല്‍ഹി സര്‍ക്കാരിന്റെ ഡയലോഗ് കമ്മീഷനന്‍ മെംബര്‍ സെക്രട്ടറിയായിരുന്നു. പിന്നീട് ദല്‍ഹി അര്‍ബന്‍ ഷെല്‍റ്റര്‍ ഇംപ്രൂവ്മെന്റിലെ ധനകാര്യ അംഗമായിരുന്നു. കേജ്രിവാളിന്റെ വലംകൈ ആശിക് കേതനുമായി തെറ്റിയതോടെ ജോഷിയെ ഒതുക്കാന്‍ തുടങ്ങി. തുടര്‍ന്നാണ് രജീന്ദര്കുമാറിന്റെ അഴിമതി മനസിലാക്കിയതും നീക്കം ആരംഭിച്ചതും. പരാതിയെത്തുര്ടന്ന് രജീന്ദര്‍കുമാറിനെ നിരീക്ഷിച്ച സിബിഐ വിവരങ്ങള്‍ കൃത്യമായി മനസിലാക്കിയ ശേഷമാണ് ഓഫീസിലും വസതിയിലും റെയ്ഡ് നടത്തിയത്. ഇയാളുടെ വസതിയില്‍ നിന്ന് വിദേശകറന്‍സികളും വിദേശമദ്യക്കുപ്പികളും പിടിച്ചെടുത്തിട്ടുണ്ട്.
ഇയാള്‍ തനിക്ക് വളരെ പ്രിയപ്പെട്ടവനായതിനാലും സര്‍ക്കാരിലെ അഴിമതികള്‍ തുടര്‍ച്ചയായി പുറത്തുവരുന്നതില്‍ അസ്വസ്ഥതയുള്ളതിനാലുമാണ് കേജ്രിവാള് പതിവുപോലെ മോദിക്കെതിരെ തിരിഞ്ഞത്. മോദി മനോരോഗിയാണെന്നും ഭീരുവാണെന്നുമൊക്കെയാണ് ഇയാള്‍ ആരോപിച്ചത്.
കേജ്രിവാളിനെതിരെ ആപ്പ് വിമത നേതാവ് പ്രശാന്ത് ഭൂഷണ് തന്നെ രംഗത്ത് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: