ആലുവ: ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് അന്വേഷണം ആലുവയിലേയ്ക്ക്. ആലുവ സ്വദേശിയായി നജീബ് എന്നയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. നഴ്സിങ് വിസയിലും അദ്ധ്യാപക വിസയിലുമായി നിരവധി പെണ്‍കുട്ടികളെ വിദേശരാജ്യങ്ങളിലേക്ക് കടത്തിയെന്നാണ് വിവരം. നജീബു വഴി ഗള്‍ഫിലെത്തി പെണ്‍വാണിഭ കേന്ദ്രത്തില്‍ എത്തിപ്പെട്ട ഒരു സ്ത്രീയെ മലയാളിയായ ഒരു യുവാവ് രക്ഷപ്പെടുത്തിയിരുന്നു. ഈ യുവതിയാണ് ക്രൈംബ്രാഞ്ചില്‍ നജീബിനെ സംബന്ധിച്ച വിവരം നല്‍കിയത്. എന്നാല്‍ നജീബിനെ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇയാളുടെ കൂട്ടാളികളായി വേറെയും ആളുകളുണ്ട്. ഇത്രയേറെ പേരെ ഗള്‍ഫിലേക്ക് കടത്താന്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനില്ക്കാന് ഇടയുണ്ട്. അതുകൊണ്ടുതന്നെ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ വിഭാഗങ്ങളിലേക്കും നീങ്ങുമെന്നറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: