തലശ്ശേരി: നഗരസഭാ ആരോഗ്യ വകുപ്പ് തലശ്ശേരിയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കോടതി കാന്റീനുകള്‍ ഉള്‍പ്പെടെ ഏഴ് ഭക്ഷണശാലകളില്‍ നിന്ന് വില്‍പ്പനക്ക് വെച്ച പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. തലശ്ശേരി നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന എംജി റോഡിലെ അസമിയ, ഗുണ്ടര്‍ട്ട് റോഡിലെ ആദിത്യ ഹോട്ടല്‍, തൊട്ടടുത്ത ഫുഡ് പാലസ്, പാരീസ് പ്രസിഡന്‍സി, നാരങ്ങാപ്പുറത്തെ ഉഷസ്സ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പഴകിയ ചിക്കന്‍കറി, ചോറ്, നെയ്ച്ചോര്‍, അച്ചാര്‍, പൊറോട്ട, മത്സ്യം വറുത്തത് തുടങ്ങി ദിവസങ്ങളോളം പഴക്കമുള്ള ആഹാര പദാര്‍ത്ഥങ്ങളാണ് വിവിധ ഹോട്ടലുകളില്‍ നിന്ന് കണ്ടെടുത്തത്. ഈ സ്ഥാപനങ്ങളില്‍ നിന്ന് 5000 രൂപ വീതം പിഴയീടാക്കി. പഴകിയ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കുകയോ വില്‍പ്പന നടത്തുകയോ ആവര്‍ത്തിച്ചാല്‍ ഈ ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.ദിവാകരന്. ഇന്‍സ്പെക്ടര്‍മാരായ തുളസീധരന്‍, അരുള്‍ ബാബു, റിച്ചാര്‍ഡ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: