ശബരിമല: തിരുവിതാംകൂര്‍-കൊച്ചിന് ദേവസ്വംബോര്‍ഡുകളുടെ ഓംബുഡ്സ്മാന് റിട്ട. ജസ്റ്റിസ് പി.ആര്. രാമന് ശബരിമല സന്ദര്‍ശിച്ചു. ചൊവ്വാഴ്ച സന്നിധാനത്തെത്തിയ അദ്ദേഹം സന്നിധാനത്തും മാളികപ്പുറത്തും ദര്‍ശനം നടത്തി. ഇന്നലെ രാവിലെ ദര്‍ശനംകഴിഞ്ഞ് അപ്പം, അരവണ പ്ലാന്റുകളിലും സ്വീവേജ് ട്രീറ്റ്മെന്റ പ്ലാന്റിലും സന്ദര്‍ശിച്ചു. തുടര്‍ന്ന് അന്നദാന മണ്ഡപത്തിലെത്തി ഭക്ഷണം കഴിച്ചതിനുശേഷം പാണ്ടിത്താവളത്ത് മാലിന്യങ്ങള്‍ കത്തിക്കുന്ന ഇന്സിനിറേറ്ററിന്റെ പ്രവര്‍ത്തനം വിലയിരുത്തി.
തുടര്‍ന്ന് ദേവസ്വം ഭണ്ഡാരത്തിന്റെ പ്രവര്‍ത്തനങ്ങളും നിരീക്ഷിച്ച അദ്ദേഹം പുണ്യംപൂങ്കാവനത്തിലും പങ്കെടുത്തു. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് വിനോദ്, ദേവസ്വം മരാമത്ത് (ജനറല്‍) ചീഫ് എന്‍ജിനിയര്‍ ജി. മുരളീകൃഷ്ണന്, എക്സിക്യുട്ടിവ് ഓഫീസര്‍ ബി.എ ല്‍. രേണുഗോപാല്‍, എഇമാരായ ശ്യാമപ്രസാദ്, ബസന്ത് കുമാര്‍, രാജേഷ്, മനോജ്, എന്‍. രാംദാസ്, മുരളികോട്ടയ്ക്കകം, ജി. വിജയന്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: