നാദാപുരം: നാദാപുരം പോലീസ് കസ്റ്റഡിയില്‍ വാ ങ്ങിയ മാവോയിസ്റ്റ് നേതാവ് രൂപേഷിനെ വിലങ്ങാട് വായാട് കോളനിയില്‍ എത്തിച്ചു തെളിവെടുത്തു. കോയമ്പ ത്തൂര്‍ സെന്‍ട്രല്‍ ജയിലിലാ യിരുന്ന രൂപേഷിനെ കഴി ഞ്ഞദിവസമാണ് നാദാ പുരം എസ്ഐ എം.ബി. രാ ജേഷിന്റെ നേതൃത്വ ത്തി ലുള്ള പോലീസ് സംഘം തണ്ടര്‍ബോള്‍ട്ടിന്റെ വന്‍സു രക്ഷയോടെ നാദാപുര െത്തത്തിച്ചത്. 2013ല്‍ വില ങ്ങാട് വായാടു കോളനിയില്‍ രൂപേഷും സംഘവും ആയു ധങ്ങളുമായി എത്തു കയും മാവോയിസ്റ്റ് അനു കൂല പോസ്റ്ററുകള്‍ പതിക്കു കയും ലഘുലേഖ വിത രണം നടത്തുകയും ചെയ്തിരുന്നു. മാവോയിസ്റ്റ് അനുകൂല പ്രചരണങ്ങള്‍ നടത്താന്‍ ആദിവാസികളെ പ്രേരിപ്പി ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ക്രൈം നമ്പര്‍ 861/ 13 പ്രകാരം എപിആക്ട്, ദേശദ്രോഹ പ്രവര്‍ത്തനം മുതലായവ ഉള്‍പ്പെടുത്തി വളയം പോലീസാണ് കേ സെടുത്തത്.
ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് രൂപേഷി നെ തണ്ടര്‍ ബോള്‍ട്ടിന്റെയും പോലീസിന്റെയും അകമ്പടി യോടെ വായാട് കോളനിയില്‍ എത്തിച്ചത്. മുദ്രാവാക്യം വിളിയുമായാണ് രൂപേഷ് വാഹനത്തില്‍ നിന്ന് ഇറങ്ങിയത്. അരമണിക്കൂ റോളം റോഡില്‍ നിര്‍ത്തി പിന്നീട് തെളിവെടുപ്പിനായി കോളനിയിലേക്ക് കൊണ്ടു പോയി. വന്‍ജനാവലി തന്നെ ഇവിടെ തടിച്ചു കൂടിയിരുന്നു. തുടര്‍ന്ന് മാവോ സംഘം ആദ്യം എത്തിയ വീട്ടില്‍ എത്തിച്ചു എന്നാല്‍ വിലങ്ങാട് ആദിവാസി കോളനിയില്‍ എന്തിനായിരുന്നു വന്നതെന്ന പോലീസിന്റെ ചോദ്യങ്ങള്‍ക്ക് ഒന്നുംതന്നെ ഇയാള്‍ മറുപടി നല്‍കിയില്ല. ഡിവൈഎസ്പി പ്രംദാസിന്റെ നേതൃത്വത്തില്‍ നടത്തിയ തെളിവെടുപ്പിന് ശേഷം ഉച്ചയോടെ നാദാപുരം പോലീസ് സ്റ്റേഷനിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: