വാഷിംഗ്ടണ്‍: ഭാരതവുമായുള്ളതു പോലെ ആണവ കരാറുകള്‍ പാക്കിസ്ഥാനുമായി ഒപ്പുവയ്ക്കില്ലെന്ന് അമേരിക്ക. ഇതു സംബന്ധിച്ച് ആശങ്കകളോ ചര്‍ച്ചകളോ ആവശ്യമില്ലെന്നും അമേരിക്ക വ്യക്തമാക്കി.
പാക്കിസ്ഥാന് തുടര്‍ച്ചയായി ആണവശേഷിയുള്ള മിസൈലുകള്‍ പരീക്ഷിക്കുന്നതു സംബന്ധിച്ചുള്ള ആശങ്കയും അമേരിക്കന്‍ ലോമേക്കേഴ്സ് പങ്കുവച്ചു. ഭാരതവുമായുള്ള 123 കരാറിനു സമാനമായൊന്ന് പാക്കിസ്ഥാനുമായി സാധ്യമല്ലെന്ന് അമേരിക്കയുടെ അഫ്ഗാന്-പാക് പ്രത്യേക പ്രതിനിധി റിച്ചാര്‍ഡ് ഗോള്‍സണ്‍ പറഞ്ഞു.
മിസൈലുകള്‍ പരീക്ഷിക്കുന്നതിന്റെ ചെറിയൊരംശം വിദ്യാഭ്യാസത്തിനു മുതല്‍ മുടക്കുകയാണ് പാക്കിസ്ഥാന് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരാഴ്ചയുടെ വ്യത്യാസത്തില്‍ പാക്കിസ്ഥാന് ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലായ ഷഹീന് മൂന്നും ഘ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ ഷകീന് ഒന്ന്-എയും വിജയകരമായി പരീക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: