തിരുവനന്തപുരം : സംസ്ഥാനത്ത് സമാന്തര പോലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുകളോ പരാതികളോ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
ഹൈക്കോടതിയ്ക്ക് സമീപം സമാന്തരപോലീസ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന ഡിജിപിയുടെ വാദമാണ് ആഭ്യന്തരമന്ത്രി നിയമസഭയില്‍ തള്ളിക്കളഞ്ഞത്. കഴിഞ്ഞമാസമാണ് ഹൈക്കോടതിയ്ക്കു സമീപം സമാന്തര പോലീസ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
2013ല്‍ എസ്പി റാങ്കില്‍ നിന്ന് വിരമിച്ച സുനില്‍ ജേക്കബാണ് സമാന്തപൊലിസ് സ്റ്റേഷന് ഹൈക്കോടതിയ്ക്ക് സമീപം നടത്തിവന്നത്. മൂന്നുപൊലിസുകാര് സുനില്‍ ജേക്കബിന് ഒത്താശ ചെയ്തിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
കോട്ടയം ക്രൈംബ്രാഞ്ച് എസ്പി നടത്തിയ അന്വേഷണത്തില്‍ പൊലിസുകാരുടെ ഒത്താശ തെളിയുകയും ചെയ്തിരുന്നു.തുടര്‍ന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: