വാഷിംഗ്ടണ്‍ : അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് വായ്പാ നിരക്ക് ഉയര്‍ത്തി. 0.25 ശതമാനമാണ് ഉയര്‍ത്തിയത്. 2006ന് ശേഷം ഇതാദ്യമായാണ് ഫെഡ് റിസര്‍വ് പലിശനിരക്ക് കൂട്ടുന്നത്. ഇതോടെ ഓഹരി വിപണികളില്‍ ഡോളറിന്റെ മൂല്യം വര്‍ധിച്ചു.
2007-2009 കാലയളവില്‍ അമെരിക്കന്‍ സമ്പദ്ഘടനയിലുണ്ടായ ഇടിവ് പരിഹരിച്ചതിന്റെ സൂചനയാണിത്. ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുന്നതാണ് തീരുമാനം. നിലവില്‍ പലിശനിരക്ക് 00.25 ശതമാനമായിരുന്നു. ഇത് 0.250.50 ശതമാനമാകും.
ഫെഡ് റിസര്‍വിന്റെ നയരൂപവത്കരണ സംവിധാനമായ ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ യോഗമാണ് നിരക്കുയര്‍ത്താന്‍ തീരുമാനിച്ചത്. അടുത്തവര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 2.3 ശതമാനമാകുമെന്ന മുന്‍പ്രവചനം 2.4 ശതമാനമായി പുനര്‍നിര്‍ണയിച്ചു. ഇതോടെ യുഎസ് ഓഹരിവിപണി കുതിച്ചുകയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: