ന്യൂദല്‍ഹി: കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ചവരുത്തിയ 13 ജീവനക്കാരോട് നിര്‍ബന്ധിത വിരമിക്കലിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. ഇതുകൂടാതെ 45 പേരുടെ പെന്ഷന് ആനുകൂല്യങ്ങള്‍ റദ്ദാക്കാനും കേന്ദ്രം ഉത്തരവിറക്കിയിട്ടുണ്ട്.
രാജ്യസഭയിലെ ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര പേഴ്സണല്‍ വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിംങ് അറിയിച്ചതാണ് ഇക്കാര്യം. രാജ്യത്തെ അഴിമതി തടയുന്നതിന്റെയും കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റേയും ഭാഗമാണ് ഈ നടപടി.
1972ലെ പെന്ഷന് നിയമം എഫ്ആര്‍ 56(ജെ) സിസിഎസ് 48 എന്നിവ പ്രകാരമാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്. ഇതുപ്രകാരം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ 50- 55 വയസ് തികയുകയോ സര്‍വ്വീസില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കുകയോ ചെയ്യുന്നവരുടെ സര്‍വ്വീസ് റെക്കോര്‍ഡുകള്‍ പരിശോധിച്ചശേഷമാണ് നടപടി സ്വീകരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: