ഭാഗവതം മഹോത്സവമാക്കിത്തീര്ക്കുകയാണ് ഭാഗവത സത്രത്തില്‍. പ്രകൃതിയുമായി ഇത്രയും ഇണങ്ങിച്ചേര്‍ന്ന പുരാണ കൃതി ഭാഗവതത്തിനെപ്പോലെ മറ്റൊന്നില്ല. ഈവര്‍ഷം ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരിക്ഷേത്രത്തിലാണ് സത്രം. നിത്യേന നിരവധി ഭാഗവത പണ്ഡിതന്മാര് വന്നുചേര്‍ന്ന് ഭാഗവതം പാരായണം ചെയ്യുകയും, വളരെയേറെ ആചാര്യന്മാര്വന്ന് ഭഗവതത്തെ അധികരിച്ച് പ്രഭാഷണം നടത്തുകയും ചെയ്യുന്നു. ഭാഗവതത്തെ അടുത്തറിയാനും അതിലൂടെ ഭഗവല്‍ കഥകള്കേള്ക്കുവാനും നിരവധി സജ്ജനങ്ങള്‍ ഈ വേദിയില്‍ എത്തിച്ചേരുന്നു. എല്ലാവര്‍ഷവും ഇത്തരത്തില്‍ സത്രങ്ങള്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നടത്തി വരാറുണ്ട്.
മുപ്പത്തിമൂന്ന്വര്ഷം മുന്‍പ് കോട്ടയം ജില്ലയിലെ കുറുച്ചിത്താനത്താണ് ഭാഗവത സത്രത്തിന് തുടക്കമായത്. പത്തുദിവസവും മുഴുവന്‍ സമയവും ശ്രീകൃഷ്ണ കഥകളാല്‍ ഈപ്രദേശം മുഖരിതമാവും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത്രയും ദിവസം മുഴുവന്‍ അവിടെ താമസിച്ച് ഭഗവാന്റെ ദാസനായിത്തീരുവാനും അസുലഭ മുഹൂര്‍ത്തമാണ് മരുത്തോര്‍വട്ടത്ത് ഒരുക്കിയിരിയ്ക്കുന്നത്.
കീര്‍ത്തനങ്ങള്‍, കലാപരിപാടികള്‍, നാരായണീയ പാരായണം,വിശേഷാല്‍ പൂജകള്‍, സഹസ്രനാമജപം, വേദമന്ത്രങ്ങള്‍ ആലപിയ്ക്കല്, നാമസങ്കീര്‍ത്തനം എന്നിവ സത്രവേദിയെ ധന്യമാക്കും.ഇന്നുമുതല്‍ പത്തുനാള്‍ നീളുന്നത് ഭാഗവത മഹോത്സവം മനുഷ്യനും ഭാഗവതവുമായുള്ള ഇഴയടുപ്പത്തിന്റെ നാളുകളായിരിയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: