കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് ബിജെപി നേതൃത്വത്തിലേക്ക് നിയോഗിക്കപ്പെട്ടത് സംഘപ്രചാരക് സ്ഥാനത്തുനിന്നും. ഹിന്ദുജാഗരണ്‍ മഞ്ചിന്റെ സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന ദിലീപ് ഘോഷിന്റെ സംഘാടന സാമര്‍ത്ഥ്യവും ബൗദ്ധിക തീക്ഷ്ണതയും ലാളിത്യവും സംസ്ഥാനത്തെ ബിജെപിയുടെ വളര്‍ച്ചയ്ക്ക് ഗുണകരമാകുമെന്ന് ഉറപ്പാണ്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും ഇപ്പോള്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കുമാണ് ബംഗാളിന്റെ പ്രിയപ്പെട്ട ദിലീപ്ദായെ നിയോഗിച്ചിരിക്കുന്നത്.
പശ്ചിമ ബംഗാളിലെ സമീപകാല ഹൈന്ദവ മുന്നേറ്റങ്ങളുടെയെല്ലാം അമരക്കാരനായ ദിലീപ് ഘോഷിനെ ബിജെപി സംസ്ഥാന പദവിയിലേക്ക് നിയോഗിച്ചതോടെ പാര്‍ട്ടി സംഘടനാ രംഗത്ത് വലിയ ഉണര്‍വാണ് ഉണ്ടായിരിക്കുന്നത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്ക് സംഘപ്രചാരകായി നിയോഗിക്കപ്പെട്ട ദിലീപ് ദാ തിരികെ കൊല്‍ക്കത്തയിലെത്തി ഹിന്ദുജാഗരണ്‍ മഞ്ചിന്റെ ചുമതലകളുമായി പ്രവര്‍ത്തിക്കുകയായിരുന്നു. മുന്‍ ആര്‍എസ്എസ് സര്‍സംഘചാലക് കെ.എസ്. സുദര്ശനൊപ്പവും ദിലീപ് ഘോഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആര്‍എസ്എസിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയും ദിലീപ് ഘോഷ് നിര്‍വഹിച്ചിട്ടുണ്ട്. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലെ എല്ലാ പ്രദേശങ്ങളുമായും താഴേതലത്തില്‍ വരെ ബന്ധമുള്ള ദിലീപ് ഘോഷിനെ പ്രസിഡന്റായി നിയോഗിച്ചതോടെ വരാനിരിക്കുന്ന പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
കേരളത്തിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ രാഹുല്‍ സിന്‍ഹ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മത്സര രംഗത്ത് ഉണ്ടാകുമെന്നാണ് വിവരം. ലോക്സഭാ, തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകളിലെ ബംഗാളിലെ ബിജെപിയുടെ ഉജ്ജ്വല പ്രകടനം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സംസ്ഥാന നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: