രമേശ് ചെന്നിത്തല കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ച അന്വേഷണഫലം അക്ഷരം പ്രതി സത്യമാണ്. സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും ആളുകളെ കോണ്‍ഗ്രസില്‍നിന്നും യുഡിഎഫില്‍നിന്നും അകറ്റി. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. സംസ്ഥാനത്ത് അഴിമതി വ്യാപകമാണ്.
കോണ്‍ഗ്രസിനെ എക്കാലവും പിന്തുണച്ചിരുന്ന നായര്‍ സമുദായം ബിജെപിയിലേക്കും എല്‍ഡിഎഫിലേക്കും കൂടുമാറി. ഈഴവ സമുദായം ബിജെപിക്കുള്ള പിന്തുണ പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. മറ്റു ഹിന്ദു സമുദായങ്ങളും ബിജെപിയെ പിന്തുണക്കാനാണ് സാധ്യത. സര്‍ക്കാരില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്കുള്ള പ്രാമുഖ്യമാണ് ഹിന്ദുസമുദായത്തെ യുഡിഎഫില്‍ നിന്നകറ്റിയത്. ന്യൂനപക്ഷ പ്രീണനം ഒരു ശാപമായി സര്‍ക്കാരിലും യുഡിഎഫിലും കോണ്‍ഗ്രസിലും തുടരുന്നത് പാര്‍ട്ടിയുടെ നിലനില്‍പ്പിനെ സാരമായി ബാധിച്ചു കഴിഞ്ഞു. എ.കെ.ആന്റണി ഇത് ഇതിലും കണിശമായി പറഞ്ഞിട്ടാണ് കേരളം വിട്ടത്.
മീതോ സുബൈര്‍
ഉമ്മന്‍ചാണ്ടി ഭരണത്തില്‍ കേരളം മുഴുവനും അഴിമതി ആണെന്നും മുഖ്യമന്ത്രിയുടെ പ്രതിച്ഛായ നഷ്ടമായെന്നും ബിജെപി കേരളത്തില്‍ വല്യ വളര്‍ച്ച നേടിയെന്നും ചെന്നിത്തല ഹൈക്കമാന്‍ഡിന് കത്ത് അയച്ചുവെന്നോ! ഹൈക്കമാന്‍ഡ് എവിടെയാണെന്നറിയില്ലേ? നാഷണല്‍ ഹെറാള്‍ഡ് അഴിമതി കേസില്‍ ജയിലില്‍ പോകാനുള്ള ഒരുക്കത്തിലാണ്.
തരുണ്‍ ഓംപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: