ഇടുക്കി: രക്ഷപെടാന്‍ ശ്രമിച്ച കൊലക്കേസ് പ്രതി പീരുമേട് പിടിയില്‍. വണ്ടിപ്പെരിയാര്‍ സ്വദേശി മാരിമുത്തു(30) ആണ് പീരുമേട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പീരുമേട് ജയിലിലെ തടവ് പുള്ളിയാണ് ഇയാള്‍. വണ്ടിപ്പെരിയാറില്‍ രണ്ട് ആണ്‍കുട്ടികളെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ പോയി മടങ്ങിവരവെ പീരുമേട് സബ്ജയിലിന് സമീപത്ത് നിന്നുമാണ് ഇയാള്‍ രക്ഷപെടാന്‍ ശ്രമിച്ചത്. കൂടെ ഉണ്ടായിരുന്ന പോലീസുകാരനെ തള്ളിയിട്ട ശേഷം സമീപത്തെ കാട്ടില്‍ മറയുകയായിരുന്നു. ഇന്നലെ ഉച്ചയോടെ ഉണ്ടായ സംഭവത്തില്‍ 4 മണിയോടെ പീരുമേട് പോലീസ് വനത്തിനുള്ളില്‍ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. രാത്രി വൈകി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. സംഭവത്തില്‍ പീരുമേട് പോലീസ് രക്ഷപെടാന്‍ ശ്രമിച്ചതിന് പ്രതിക്കെതിരെ മറ്റൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: