ഇരിട്ടി: പായം അയ്യന്‍കുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന സമഗ്ര കുടിവെള്ള പദ്ധതി തയ്യാറാവുന്നു. ഇത് സംബധിച്ച റിപ്പോര്‍ട്ട് ജല വിഭവ വകുപ്പ് തയ്യാറാക്കി. ഈ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങള്‍ ഇരു പഞ്ചായത്തുകളിലെയും ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട സംഘത്തോടൊപ്പം സന്ദര്‍ശിച്ചാണ് ജല വിഭവവകുപ്പ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കോളിക്കടവ് പുഴ കേന്ദ്രീകരിച്ചാണ് പദ്ധതി പ്രാവര്‍ത്തിക മാക്കുക. ഇരു പഞ്ചായത്തുകളിലും നിര്‍മ്മിക്കുന്ന ടാങ്കുകളിലേക്ക് ഇവിടെ നിന്നും വെള്ളം പമ്പ് ചെയ്തു പൈപ്പ് ലൈനുകള്‍ വഴി വീടുകളില്‍ എത്തിക്കുന്നതാണ് പദ്ധതി. 25കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കുന്നത്.
ജല വിഭവ വകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ സി. ജയപ്രകാശ്, അസി. എഞ്ചിനീയര്‍ വി.എം. ഷീജ എന്നിവരെ കൂടാതെ പായം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീജ സബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് തോമസ് വലിയതൊട്ടി, സ്ഥിരം സമിതി അദ്ധ്യക്ഷ ബീന റോജസ്, അംഗങ്ങളായ എന്‍.പി.ജോസഫ്, ലൗലി തോമസ്, വി.എ. ചന്തു വൈദ്യര് എന്നിവര്‍ അടങ്ങിയ സംഘമാണ് സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് തയാറാക്കിയിയത്. തയാറാക്കിയ റിപ്പോര്‍ട്ട് ജല വിഭവവകുപ്പ് ഉന്നതര്‍ പരിശോധിച്ച ശേഷം അനുമതിക്കായി സര്‍ക്കാറിന് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: