ഉളിക്കല്‍ : 2014 ഡിസംബര്‍ 16 ന് ഇരിട്ടി -ഉളിക്കല്‍ റോഡില്‍ ചുള്ളിയോട് വച്ച് ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മരണപ്പെട്ട ഉളിക്കല്‍ ഏഴൂര്‍-പതിനാറാം പന്തല്‍ കളപ്പുരക്കല്‍ സുഭാഷിന്റെയും സുഹൃത്ത് കാരക്കൂട്ടത്തില്‍ രഞ്ജിത്തിന്റെയും കുടുംബങ്ങള്‍ക്ക് മന്ത്രി കെ.സി.ജോസഫ് പ്രഖ്യാപിച്ച സഹായധനം ഒരു വര്‍ഷം കഴിഞ്ഞിട്ടും നല്‍കിയില്ല മത്സ്യ തൊഴിലാളികളായ സുഭാഷിനേയും മരപ്പണിക്കാരനായ രഞ്ജിത്തിനേയും ആശ്രയിച്ചാണ് ഈ കുടുംബങ്ങല്‍ കഴിഞ്ഞിരുന്നത്. തന്റെ നിയോജക മണ്ഡലത്തിലുണ്ടായ ദാരുണ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മന്ത്രി കെ.സി.ജോസഫ് നിര്‍ദ്ധനരായ കുടുബങ്ങള്‍ക്ക് ഓരോ ലക്ഷം രൂപ വീതം ചികിത്സലായിരുന്ന് മരണപ്പെട്ട രഞ്ജിത്തിന് ചികില്‍സ ചിലവും സഹായധനമായി പ്രഖ്യാപിച്ചിരുന്നു പ്രഖ്യാപിച്ച സഹായധനം എത്രയും വേഗം ഈ കുടുബങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് ഉളിക്കല്‍ എസ്എന്‍ഡിപി ശാഖ ഭരണ സമതി സര്‍ക്കാരിനോടും മന്ത്രിയോടും ആവശ്യപ്പെട്ടു അല്ലാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചു. സോമരാജ് മണി വിലാസം അദ്ധ്യഷത വഹിച്ചു, ജിന്‍സ് ഉളിക്കല്‍, കെ.എന്‍ ശിവദാസ്, കെ.വി.ഷാജി, ബിനു മുട്ടത്തില്‍, ലത കോലഞ്ചിറ, സൗമനി പുതുക്കുളം, ശശി ഇടപ്പറമ്പില്‍, ടി.എ കൃഷണന് കുട്ടി, ഗിരീഷ് പാറപ്പുറത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: