പാനൂര്‍: മൈലുളളിമെട്ടയില്‍ ബിജെപി പ്രവര്‍ത്തകനു നേരെ നടന്ന വധശ്രമം സിപിഎം അക്രമരാഷ്ട്രീയത്തിന്റെ പുതിയ മുഖമാണ്. ജില്ലയില്‍ കൊലപാതക രാഷ്ട്രീയത്തിന് ഒരുപാട് പുതുമാനങ്ങള്‍ സൃഷ്ടിച്ച് കുപ്രസിദ്ധി നേടിയ സിപിഎം നേതൃത്വം ശത്രുവിനെ കാറിടിച്ചു കൊലപ്പെടുത്താനുളള ശ്രമമായിരുന്നു മമ്പറം മൈലുളളിമെട്ടയില്‍ നടത്തിയത്. ബിജെപി പ്രവര്‍ത്തകനായ ശ്രീനിലേഷി (23) നെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ ഇന്നോവ കാറിടിച്ചു കൊലപ്പെടുത്താനുളള ശ്രമമാണ് നടന്നത്. കറുത്ത ഇന്നോവ കാറിലെത്തിയ അക്രമികള്‍ യുവാവ് ഓടിച്ച ബൈക്കിനു പിറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ശബ്ദം കേട്ട് ഓടികൂടിയ നാട്ടുകാര്‍ അപകടമാണെന്ന് തെറ്റിദ്ധരിച്ചു ഓടികൂടുകയായിരുന്നു. കാര്‍ വീണ്ടും പിറകിലേക്കു വന്ന് യുവാവിനെ അപായപ്പെടുത്താന്‍ നീക്കം നടത്തുന്നതിനിടെ ആളുകള്‍ കൂടിയതു കാരണമാണ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്. സാവധാനം മുന്നോട്ടു നീങ്ങിയ കാര്‍ ആളുകള്‍ കൂടിയതോടെ പൊടുന്നനെ വേഗതയില്‍ ഓടിച്ച് പോവുകയായിരുന്നു. പിറകെ പിന്തുടര്ന്നവര്ക്കു നേരെ ബോംബേറിഞ്ഞതോടെയാണ് ബോധപൂര്‍വ്വം നടന്ന അക്രമമാണ് ഇതിനു പിന്നില്ലെന്ന് ബോധ്യമായത്.
പരിക്കേറ്റ യുവാവിനെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകനും ബസ്ജീവനക്കാരനുമായ റൈജേഷിന്റെ കൈപത്തി സിപിഎം സംഘം വെട്ടിമാറ്റിയിരുന്നു. സ്വഭാവിക അപകട മരണം പ്രതീക്ഷിച്ച് ആസൂത്രിത നീക്കമായിരുന്നു ശ്രീനിലേഷിനു നേരെ നടന്നത്. കുറച്ചു ദിവസങ്ങളിലായി കറുത്ത ഇന്നോവ കാര്‍ ഈ മേഖലകളില്‍ കറങ്ങിയതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. കൊലയില്‍ ബിരുദം നേടിയ സിപിഎം നേതൃത്വം വാഹനമിടിച്ചും ജീവനെടുക്കാന്‍ ശ്രമിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് മൈലുളളിമെട്ടയില്‍ നടന്നത്.
കഴുത്തറുത്തും 51 വെട്ടു വെട്ടിയും, അധ്യാപകനെ ക്ലാസ്സ് മുറിയില്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ടു കൊന്നും, വന്ധ്യവയോധികയെ ബോബേറിഞ്ഞു കൊന്നും കുപ്രസിദ്ധി നേടിയ അധോലോക സംഘത്തെ വെല്ലുന്ന സിപിഎം ക്രിമിനല്‍ സംഘങ്ങള്‍ ജനജീവിതത്തിന് ഭീഷണിയാവുകയാണ്.
അസഹിഷ്ണുതയുടെ പേരില്‍ വാചാടോപം നടത്തുന്ന സിപിഎം നേതൃത്വം പിണറായി മേഖലകളില്‍ ബിജെപി ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിനു ശേഷം ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ നിരന്തരം അക്രമമഴിച്ചു വിടുകയാണ്. യാത്ര ചെയ്യാന്‍ പോലും ഭയന്നു പോകേണ്ട അവസ്ഥയിലാണ് ജില്ലയിലെ സംഘപ്രവര്‍ത്തകര്‍. ഇതേ സമയം ശ്രീനിലേഷിനു നേരെ നടന്ന അക്രമസംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. വാഹനമിടിച്ചതിനും ബോംബേറിഞ്ഞ സംഭവത്തിലും കേസെടുത്തിട്ടുണ്ട്.
കണ്ണൂര്‍ റോഡിലേക്കാണ് ഇന്നോവ കാറിലെത്തിയ അക്രമികള്‍ കടന്നുകളഞ്ഞതെന്ന സൂചന പോലീസിനു ലഭിച്ചിട്ടുണ്ട്. സംഭവം നടന്ന പരിസരത്തെ വീട്ടിലുളള സിസിടിവിയും കൂത്തുപറമ്പ്, കണ്ണൂര്‍ ടൗണുകളിലെ റോഡുകളില്‍ സ്ഥാപിച്ചിട്ടുളള സിസിടിവി ക്യാമറയും പരിശോധിച്ചു വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കൂത്തുപറമ്പ് സിഐ.പ്രേംസദന് പറഞ്ഞു. ഇന്നോവ കാറെന്ന് സ്ഥിരീകരിക്കപ്പെട്ടതിനാല്‍ ഡീലര്‍മാരെ ബന്ധപ്പെട്ട് കാറിന്റെ ഉടമകളെ കണ്ടെത്താനും ശ്രമമാരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: