തിരുവനന്തപുരം: കേരളത്തില്‍ മലയാള മീഡിയം വിദ്യാലയങ്ങള്‍ക്ക് പകരം ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങള്‍ ഉണ്ടാകണമെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍. മലയാളഭാഷ ഭരണഭാഷയാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കവെയാണ് മന്ത്രിസഭയിലെ ഒരംഗംതന്നെ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയെന്നത് ശ്രദ്ധേയമാണ്.
ക്വാളിഫൈഡ് നഴ്സസ് അസോസിയേഷനും തിരുവനന്തപുരം പ്രസ്ക്ലബും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കവെയാണ് ഷിബു ബേബിജോണ്‍ ഇത്തരത്തില്‍ വിവാദ പരാമര്‍ശം നടത്തിയത്.
ലോക ഭാഷയായ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതില്‍ മലയാളികള്‍ പിന്നോട്ടാണ്. അതുകൊണ്ടു തന്നെ നഴ്സിങ് മേഖലകളില്‍ ധാരാളം അവസരങ്ങള്‍ ഇവര്‍ക്ക് നഷ്ടമാകുന്നു. വിദേശ രാജ്യങ്ങളില്‍ 70 ശതമാനം മലയാളി നഴ്സുമാര്‍ ജോലി ചെയ്തിരുന്നയിടത്ത് ഇന്ന് വെറും 30 ശതമാനമായി ചുരുങ്ങി. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള കഴിവില്ലായ്മയാണ് ഇതിന്കാരണമെന്നും മന്ത്രി പറഞ്ഞു.
ബിജെപി സംസ്ഥാന വക്താവ് വി.വി. രാജേഷ്, മംഗളം സിഇഒയും പ്രസ്ക്ലബ് പ്രസിഡന്റുമായ ആര്. അജിത്കുമാര്‍, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു, മുന്‍ പ്രസ് അക്കാദമി ചെയര്മാന് എസ്.ആര്. ശശിധരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: