ആലുവ: 83-ാമത് ശിവഗിരി തീര്‍ത്ഥാടന പദയാത്ര ഇന്ന് ജില്ലയില്‍ പ്രവേശിക്കും. കെ.കെ. കൃഷ്ണാനന്ദ ബാബു ക്യാപ്റ്റനായ പദയാത്ര വൈകിട്ട് മൂന്ന് മണിയോടെ ജില്ലാ അതിര്‍ത്തിയായ കറുകുറ്റിയിലെത്തും. ഇവിടെ ജില്ലാ സ്വാഗതസംഘത്തിന്റെയും ഇതര ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ ഭക്തിനിര്‍ഭരമായ വരവേല്‍പ്പ് നല്‍കും.
തുടര്‍ന്ന് 21ന് രാവിലെ 9.30വരെയായി ജില്ലയിലെ അന്‍പതിലേറെ കേന്ദ്രങ്ങളില്‍ പദയാത്രക്ക് സ്വീകരണം നല്‍കും.
സ്വാഗതസംഘം മുഖ്യരക്ഷാധികാരി അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, ചെയര്മാന് വി.ഡി. ജയപാല്‍, ജനറല്‍ കണ്‍വീനര്‍ പി.എസ്. സിനീഷ്, ഗുരുധര്‍മ്മ പ്രചരണ സഭ കേന്ദ്രസമിതി വൈസ് പ്രസിഡന്റ് എം.വി. മനോഹരന്, കോര്‍ഡിനേറ്റര്‍ കെ.എസ്. ജെയിന്, ജില്ലാ പ്രസിഡന്റ് പി.സി. ബിബിന്‍, സ്വാഗതസംഘം രക്ഷാധികാരി വിജയന്കുളത്തേരി എന്നിവരുടെ നേതൃത്വത്തിലാണ് കറുകുറ്റിയില്‍ വരവേല്‍പ്പ് നല്‍കുന്നത്. തുടര്‍ന്ന് 3.20ന് എളവൂര്‍ കവല, കരയാംപറമ്പ്, അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ്, ശ്രീനാരായണ ധര്മ്മവിദ്യാപീഠം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം അങ്കമാലി എസ്എന്‍ഡിപി യോഗം ശാഖാമന്ദിരത്തില്‍ സമാപിക്കും.
തൃശൂര്‍ കൂര്‍ക്കാഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തില്‍ ബുധനാഴ്ച്ച പ്രൊഫ. എം.കെ. സാനുവാണ് പദയാത്ര ഉദ്ഘാടനം ചെയ്തത്. എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൂടെ 29ന് വൈകിട്ട് ശിവഗിരിയില്‍ പദയാത്ര സമാപിക്കും. പദയാത്ര ക്യാപ്റ്റനെ കൂടാതെ സംസ്ഥാന പദയാത്ര സംഘാടക സമിതി ചെയര്മാന് വി.ടി. രാജേന്ദ്രന്, ജനറല്‍ കണ്‍വീനര്‍ കെ.എസ്. ജെയിന്, ചീഫ് കോര്‍ഡിനേറ്റര്‍ പി. ചന്ദ്രമോഹന്, വൈസ് ക്യാപ്റ്റന്‍ പി.എസ്. ലാലന് എന്നിവരും പദയാത്രക്കൊപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: