അങ്കാര:കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിക്കെതിരായ തുര്‍ക്കിയുടെ ആക്രമണത്തില്‍ 23 കുര്‍ദിഷ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.തെക്ക് കിഴക്കന്‍ പട്ടണങ്ങളായ സിസാരെ, സിലോപി എന്നിവിടങ്ങളില്‍ രണ്ട് ദിവസമായി കനത്ത പോരാട്ടം തുടരുകയാണ്. ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചിരുന്ന കുര്‍ദ് പാര്‍ട്ടി ഇപ്പോള്‍ പട്ടണത്തിലാണ് പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്.
രണ്ട് കൊല്ലമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ കഴിഞ്ഞ ജൂലൈയില്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് മൂന്ന് നൂറ്റാണ്ട് പഴക്കമുള്ള കലാപം ശക്തിയാര്‍ജ്ജിച്ചത്. കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയെ പ്രദേശത്ത് നിന്ന് തുടച്ചുനീക്കും വരെ സൈനിക പ്രവര്‍ത്തനം തുടരുമെന്ന് തുര്‍ക്കി പ്രധാനമന്ത്രി അഹമ്മദ് ദാവൂദ് ഒഗ്ലു പറഞ്ഞു.
നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: