ന്യൂദല്‍ഹി: നൈജീരിയയില്‍ അഞ്ച് ഭാരത നാവികരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി. നൈജീരിയയിലെ ഡെല്‍റ്റാ സംസ്ഥാനത്തെ വാരിയില്‍ വച്ചാണ് ഭാരതീയരെ കൊള്ളസംഘം തട്ടിക്കൊണ്ടുപോയത്. വാര്‍ത്ത ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. നാവികരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
അതേസമയം കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 5 നാവികരും സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. അവരുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഇത് സംബന്ധിച്ച് നൈജീരിയയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നൈജീരിയയിലുള്ള ഹൈകമ്മീഷണര്‍ എ.ആര്.ഘനശ്യാം നൈജീരിയന്‍ പ്രസിഡന്റുമായി 12ന് കൂടിക്കാഴ്ച നടത്തിയെന്നും ഭാരതീയരെ മോചിപ്പിക്കുന്നതിനുള്ള സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും സുഷമ ട്വിറ്ററിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: