ചേര്‍ത്തല: പട്ടണക്കാട് സഹകരണ ബാങ്കില്‍ നടന്ന കോടികളുടെ ക്രമക്കേടുകളെക്കുറിച്ചുള്ള പ്രത്യേക പോലീസ് സംഘം ഉടന്‍ അന്വേഷണം ആരംഭിക്കും. സമാന്തര ബാങ്കിംഗ് അടക്കമുള്ള തട്ടിപ്പുകള്‍ നടന്ന ബാങ്കില്‍ ക്രമക്കേടിന്റെ വ്യാപ്തി കൂടിയത് 2011 മുതലാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ തട്ടിപ്പിനു നേതൃത്വം നല്കിയവര് തന്നെയാണ് പരിശോധനക്കായി ഉദ്യോഗസ്ഥരെയടക്കം നിശ്ചയിച്ചിരുന്നതെന്നാണ് വിവരം. 2011ല്‍ നിയോഗിച്ച പരിശോധന ഉദ്യോഗസ്ഥരെ മാറ്റി പകരക്കാരെ നിയമിച്ചതിനു പിന്നില്‍ കോണ്‍ഗ്രസിലെ പ്രധാന നേതാക്കളടക്കം പങ്കുള്ളതായാണ് വിമര്‍ശനം.
ഇക്കാലയളവിലാണ് ബാങ്കിനു കോടികള്‍ നഷ്ടമാകുന്ന തരത്തില്‍ തട്ടിപ്പുകള്‍ നടന്നതെന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്. കഴിഞ്ഞ എല്‍ ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ബാങ്കില്‍ 65-ാം വകുപ്പു പ്രകാരം അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ചില സിപിഎം നേതാക്കളുടെ സഹായത്തോടെ ഭരണ നേതൃത്വം അന്വേഷണം അട്ടിമറിച്ചതായി ആക്ഷേപമുണ്ട്.
ചെക്ക് ഡിസ്കൗണ്ടിലൂടെയാണ് കോടികളുടെ തട്ടിപ്പ് നടന്നത്. നടപടിക്കു വിധേയരായ ഉദ്യോഗസ്ഥരില്‍ ചിലര്‍ ചെക്ക് ഡിസ്കൗണ്ടിന്റെ പേരില്‍ മത്സരിച്ചാണ് ലക്ഷങ്ങള്‍ തട്ടിപ്പു നടത്തിയതെന്നാണ് വിവരം. കമ്പ്യൂട്ടര്‍ രേഖകളില്‍ കൃത്രിമം നടത്തിയത് അന്വേഷണ ഉദ്യേഗസ്ഥരെ ആദ്യഘട്ടത്തില്‍ കുഴപ്പിച്ചിരുന്നു. കമ്പ്യൂട്ടര്‍ വിദഗ്ധനായ ജീവനക്കാരനാണ് രേഖകളില്‍ കൃത്രിമം കാട്ടിയതിനു പിന്നിലെന്നാണ്് വിലയിരുത്തല്‍. തട്ടിപ്പു നടത്തിയവരുടെ സ്വത്തുകള്‍ ജപ്തിചെയ്ത് നഷ്ടം നികത്താനുള്ള ശ്രമങ്ങളാണ് ഭരണ സമിതി നടത്തുന്നത്.
50 ലക്ഷത്തോളം തട്ടിയെടുത്ത ജീവനക്കാരന് 22 ലക്ഷത്തോളം തിരച്ചടച്ചതായി വിവരമുണ്ട്. തട്ടിപ്പിന് കൂട്ടുനിന്ന ഭരസമിതിയിലെ ചിലരെ രക്ഷിക്കാന്‍ നീക്കം നടക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: