അയ്യപ്പസ്വാമിയുടെ അവതാര കഥകള്‍ പലരൂപത്തിലും നാട്ടില്‍ കേള്‍ക്കുന്നുണ്ട്. പലനാട്ടിലും പലരീതിയിലാണ് സ്വാമിയുടെ കഥകള്‍. അതില്‍ ഒന്ന് കരിമലയില്‍ വന്‍ കാട്ടുകള്ളന്മാര് തമ്പടിച്ചിരുന്നു. കരിമലയാകട്ടെ ആരും കടന്നു വരാത്ത വനമേഖലയായതിനാല്‍ അവര്‍ക്ക് ഏറെ സൗകര്യ പ്രദമായിരുന്നു. കാട്ടില്‍ നിന്ന് ഇടയ്ക്ക് നാട്ടില്‍ വരുന്നതുതന്നെ കൊള്ളചെയ്യുന്നതിന് വേണ്ടിമാത്രമാണ്. അങ്ങനെ പന്തളം കൊട്ടാരം അവരുടെ ലക്ഷ്യമായിരുന്നു. ഒന്നിലേറെ തവണ കടക്കാന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു അനുഭവം. ശ്രീധര്‍മ്മശാസ്താവാണ് അവരുടെ കുലദേവത. അതിനാലാണ് അവരുടെ ലക്ഷ്യം പിഴയ്ക്കുന്നതെന്ന് ആരോ പറഞ്ഞ് സംഘത്തലവനായ ഉദയനന് മനസ്സിലാക്കി. എന്നാല്‍ ആശക്തിയെ നശിപ്പിയ്ക്കുകയാണ് അടുത്തനടപടിയെന്ന് അവര്‍എല്ലാവരും ചേര്‍ന്ന് തീരുമാനിച്ചു. അങ്ങനെ ശബരിമലക്ഷേത്രത്തെ നശിപ്പിയ്ക്കുകയായിരുന്നു. പിന്നീട് ആകൊള്ള സംഘം ചെയ്തത്. അവിടെയുണ്ടായിരുന്ന ശാന്തിക്കാരനെ അവര്‍ വധിയ്ക്കുകയും ചെയ്തു.
അവിടുത്തെ ശാന്തിക്കാരന്റെ മകന് അച്ഛനെ വധിച്ചവരെ നശിപ്പിയ്ക്കേണ്ടത് തന്റെ കടമയാണ് തിരിച്ചറിഞ്ഞു. ആകൊള്ള സംഘത്തെ നശിപ്പിയ്ക്കുന്നതിനായി പൊന്നമ്പലമേട്ടില്‍ കൊടും തപസ്സുചെയ്തു. ആയിടയ്ക്കാണ് പന്തളം കൊട്ടാരത്തില്‍ കൊള്ളക്കാര്‍ കയറുകയും അവിടെ ഉണ്ടായിരുന്ന പലതും കൊള്ളചെയ്തകൂട്ടത്തില് ഒരു കന്യകയെ പിടിച്ചുകൊണ്ടുപോകുകയുമായായിരുന്നു. എങ്ങനെയോ കൊള്ളക്കാരുടെ നീക്കങ്ങള്‍ മനസ്സിലാക്കിയ പൊന്നമ്പലമേട്ടിലെ ബ്രാഹ്മണകുമാരന് കരിമലയിലെത്തി അവരെ വകവരുത്തി ദുഃഖത്തിലാണ്ടിരുന്ന കന്യകയെ അവരില്‍ നിന്നും മോചിപ്പിയ്ക്കുകയും ചെയ്തു.
കുറെക്കാലത്തിനു ശേഷം പന്തളരാജകുമാരി ഒരു ഉണ്ണിയ്ക്ക് ജന്മംനല്കി. വിദ്യനേടേണ്ടകാലം വന്നപ്പോല് പന്ത്രണ്ടു വയസ്സോടെപന്തളത്തേയ്ക്ക് ആകുമാരന്‍ എത്തിച്ചേര്‍ന്നു. ഇവിടെ വന്നെത്തിയ അതിതേജസ്സുള്ള കുമാരന് നഷ്ടപ്പെട്ടെന്നുകരുതി കന്യകയുടെ പുത്രനാണെന്നുതിരിച്ചറിഞ്ഞപ്പോള് കൊട്ടാരത്തിലുള്ളവര്‍ ആനന്ദാശ്രുപൊഴിച്ചു. ആ കുമാരനെ അയ്യപ്പാ എന്നു നീട്ടി വിളിച്ച് സന്തോഷം പങ്കുവച്ചു. അയ്യപ്പന് എല്ലാത്തരത്തിലുള്ള പഠനങ്ങളും ഇക്കാലത്ത് നേടി. ഏറെ കാലം കഴിഞ്ഞപ്പോള്‍ ശിഷ്യന്മാര് ഉണ്ടായി അവരോടൊത്ത് പിറക്കാട്ടത്തി. അവിടെ ഉണ്ടായിരുന്ന ഉപ്പുകച്ചവടക്കാരനായിരുന്ന വാവരെ ജയിച്ചു. പിന്നീടയാളെ എരുമേലിയ്ക്ക് വിട്ടു. തണ്ണീര്‍ മുക്കത്തുള്ള ചിരപ്പന്അവിടെനിന്നും മൂപ്പനെ ജയിച്ചു. കുറച്ചു കാലം അവിടെ താമസിച്ചു. തുടര്‍ന്ന് യുവാക്കളില്‍ ചിലരെ എരുമേലിക്കയച്ചു.
വാവരുടെ ശരവും വാങ്ങി കാടുവഴി കിഴക്കോട്ടുവരണമെന്ന് പറഞ്ഞ് തീര്‍ചയാക്കി. എന്നാല്‍ അയ്യപ്പന് ബാക്കി ശിഷ്യരുമായി പന്തളത്തുനിന്ന് വടക്കോട്ടുനീങ്ങി. അക്കാലത്ത് തനിയ്ക്കുനേരേ ഏറ്റുമുട്ടിയ തലപ്പാറമുണ്ടനെ അയ്യപ്പന് വകവരുത്തുകയായിരുന്നു. പിന്നീട് ശബരിമല ക്ഷേത്രം പുതുക്കിപ്പണിത് കര്മ്മാദികള് നടത്തിയ്ക്കാന്‍ പന്തളത്ത് കൊട്ടാരത്തില്‍ നിന്ന് വേണ്ട ഏര്‍പ്പാടുകള്‍ചെയ്തു. ക്ഷേത്രം പണിതീര്‍ന്ന് ശേഷം പന്തളരാജകുമാരന്‍ ശ്രീധര്‍മ്മശാസ്താവില്‍ വിലയം പ്രാപിയ്ക്കുകയായിരുന്നു. എന്ന ചിലകഥകളും പ്രചാരത്തില്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: