ആലപ്പുഴ: അമ്പലപ്പുഴ താലൂക്കില്‍ പുറക്കാട് വണ്ടാനം അമ്പലപ്പുഴ നീര് ക്കുന്നം പ്രദേശങ്ങളില്‍ കഴി ഞ്ഞ മൂന്നു വര്‍ഷങ്ങളിലുണ്ടായ കടലാക്രമണത്തില്‍ നൂറ്റിയേഴു കുടുംബങ്ങള്‍ ഭവനരഹിതരാണ്. എന്നാല്‍ ഭവന രഹിതരായ കുടുംബങ്ങള്‍ക്കു പൂര്‍ണമായി സ്ഥലമനുവദിച്ചു സുരക്ഷിതമാക്കാനുള്ള യാതൊരു നടപടിയും ഇതുവരെ ഉണ്ടായില്ല.
107 കുടുംബങ്ങളില്‍ 21 കുടുംബങ്ങള്‍ക്കു മാത്രമാണ് പുറക്കാട് സ്ഥലം അനുവദിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ സ്വീകരിച്ചത്. ബാക്കിയുള്ള കുടുംബങ്ങള്‍ക്ക് സ്ഥലംപോലും നാളിതുവരെ അനുവദിച്ചിട്ടില്ല. യുദ്ധകാലാടിസ്ഥാനത്തില്‍ സ്ഥലം അനുവദിച്ച് വീടുകള്‍ സര്‍ക്കാര്‍ നേരിട്ടു നിര്‍മ്മിച്ചു നല്‍കണമെന്നും അല്ലാത്തപക്ഷം ജനുവരിയില്‍ മുഴുവന്‍ കുടുംബങ്ങളെയും പങ്കെടുപ്പിച്ച് തുടര്‍സമരം ആരംഭിക്കുമെന്നും ധീവരസഭ അമ്പലപ്പുഴ താലൂക്ക് പ്രസിഡന്റ് കെ. പ്രദീപും സെക്രട്ടറി എസ്. സുധാകരനും പ്രസ്താവിച്ചു.
തോട്ടപ്പള്ളി ഹാര്‍ബര്‍ സംരക്ഷിച്ച് മത്സ്യത്തൊഴിലാളികളെ സഹായിച്ചില്ലെങ്കില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും അനുബന്ധ തൊഴിലാളികളെയും വ്യവസായികളെയും പങ്കെടുപ്പിച്ച് ഹാര്‍ബര്‍ എഞ്ചിനീയറിങ് ഓഫീസ് പ്രവര്‍ത്തനം പൂര്‍ണമായും തടസപ്പെടുത്തുന്നതിനുള്ള പരിപാടികള്‍ക്ക് തിങ്കളാഴ്ച അമ്പലപ്പുഴില്‍ കൂടുന്ന ധീവര സഭ താലൂക്കു കമ്മറ്റി തീരുമാനമെടുക്കുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: